തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അരുവിക്കരയിലാണ് സംഭവം. വിമലയെന്ന 68 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ജനാർദനനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇന്നലെ രാത്രി പതിവ് വഴക്കിനിടെ ജനാർദനൻ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് വിമലയുടെ കഴുത്തിനു വെട്ടുകയായിരുന്നു. വിമല തൽക്ഷണം മരിച്ചിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയതിനു ശേഷമാണ് വിമലയെ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് ജനാർദനനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: