www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമളിയിലെ ലോഡ്‌ജിൽ കമിതാക്കൾ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

Share it:



ഇടുക്കി: കുമളി ടൗണിലെ സ്വകാര്യ ലോഡ്‌ജിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കുമളി അട്ടപ്പള്ളം സ്വദേശി ധനേഷ്, പുറ്റടി സ്വദേശിനി അഭിരാമി എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. തിങ്കാളാഴ്ച്ച രാവിലെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.  

ഇതിനിടെ ബന്ധുവിനെ വിളിച്ച് തങ്ങൾ മരിക്കാൻ പോകുകയാണെന്ന് ഇവർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും ലോഡ്‌ജ് ജീവനക്കാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടു പോകും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ചെന്നൈയിൽ നിന്നും കഞ്ചാവ് കേസിൽ മുങ്ങിയ ഈശ്വരൻ ഇടുക്കിയിലെ ഒളി സങ്കേതത്തിൽ നിന്നും പിടിയിൽ

ഇടുക്കി: ചെന്നൈയിൽ നിന്നും മുങ്ങിയ വമ്പൻ കഞ്ചാവ് കേസ് പ്രതി ഇടുക്കിയിൽ ഒളിവിടത്തിൽ നിന്നു പിടിയിൽ. തമിഴ്‌നാട് കമ്പം സ്വദേശിയും ഇടുക്കി ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയുമായിരുന്ന ഈശ്വരനാണ് എട്ടാം മൈൽ കടശിക്കടവിൽ നിന്നും പിടിയിലായത്. ചെന്നൈ-കമ്പം പൊലീസ് സ്പെഷൽ സ്ക്വാഡും നെടുങ്കണ്ടം പൊലീസും സംയുക്തമായിട്ടാണ് പ്രതിയെ കുടുക്കിയത്. കമ്പം കമ്പംമെട്ട് റോഡിലും, ബോഡിമെട്ട് ഉടുമ്പൻചോല റോഡിലും പ്രതിയുടെ നേതൃത്വത്തിൽ കഞ്ചാവ് ജില്ലയിലേക്ക് കടത്തിയെന്നും കണ്ടെത്തലുണ്ട്. ജില്ലയിൽ ഈശ്വരനെ സഹായിച്ച കഞ്ചാവ് കടത്തുകാരെയും വിൽപന നടത്തിയവരെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. 

രണ്ടാഴ്ച മുൻപ് കേരളത്തിലേക്ക് കടത്താനായി ചെന്നൈയിലൂടെ എത്തിച്ച 120 കിലോ കഞ്ചാവ് ചെന്നൈ പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. രക്ഷപെട്ട ഈശ്വരൻ നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽ എത്തിയ ശേഷം ബന്ധുവിന്‍റെ ഫോൺ വാങ്ങി ഏട്ടാംമൈൽ കടശിക്കടവിൽ എത്തി. ബന്ധുവിനു ഉപയോഗിക്കാനായി ഈശ്വരൻ തന്‍റെ ഫോൺ നൽകിയിരുന്നു. 

ഈ ഫോണിന്‍റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈശ്വരൻ ജില്ലയിലുണ്ടെന്ന വിവരം തമിഴ്നാട് പൊലീസ്  മനസിലാക്കിയത്. നെടുങ്കണ്ടത്തു എത്തിയ തമിഴ്നാട് പൊലീസ് നെടുങ്കണ്ടം പൊലീസിന്‍റെ സഹായത്തോടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

തുടർന്നാണ് ഈശ്വരൻ കടശിക്കടവിൽ ഒളിവിൽ കഴിയുന്ന വിവരമറിഞ്ഞത്. പൊലീസ് എത്തി വീട് വളഞ്ഞ് ഈശ്വരനെ അറസ്റ്റു ചെയ്തു. എസ്.ഐ അമീർ, തേനി സ്പെഷൽ ബ്രാഞ്ച് വിങ് സി.ഐ.ഡി സതിഷ്, എ.എസ്.ഐ കിച്ചാ മരുതാപാണ്ടി,  നെടുങ്കണ്ടം സിഐ. പി.ബി. ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

Share it:

Idukki

Mostreaded

Post A Comment: