കൊച്ചി: ജോലിക്കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചു നഗ്ന ദൃശ്യം പകർത്തിയ കേസിൽ പിടിയിലായ വസ്ത്ര വ്യാപാര സ്ഥാപന ഉടമയുടെ വലയിൽ നിരവധി പെൺകുട്ടികൾ വീണതായി പൊലീസ്. എറണാകുളം വൈറ്റിലയിൽ വസ്ത്ര നിർമാണ ശാല നടത്തുന്ന
തൊടുപുഴ കാരിക്കോട് വില്ലേജ് മുതലകൂടം വിസ്മയ വീട്ടിൽ സനീഷ് ആണ് അറസ്റ്റിലായത്. നിരവധി സ്ത്രീകളെ ഇയാൾ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന വിവരമാണ് പൊലീസിനു ലഭിക്കുന്നത്. എന്നാൽ മാനഹാനി ഭയന്ന് പലരും പരാതിപ്പെടാൻ ധൈര്യപ്പെടാറില്ല. സുന്ദരികളായ സ്ത്രീകളെ മാത്രമേ ഇയാൾ സ്ഥാപനത്തിൽ ജോലിക്ക് എടുത്തിരുന്നുള്ളു. കാര്യമായ പ്രതികരണ ശേഷി ഇല്ലാത്തവരും ചുറ്റുപാടില്ലാത്തതുമായ സ്ത്രീകളെയാണ് ഇയാൾ പ്രണയം നടിച്ച് പീഡിപ്പിച്ചു വന്നത്.
സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന ഒരു വീട്ടമ്മയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയ് ശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവാഹം കഴിക്കാം എന്ന വ്യാജേന എറണാകുളം സൗത്തിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി പരാതിക്കാരിയുടെ സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തുകയും ചെയ്തു.
തുടർന്ന് പലപ്രാവശ്യം പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പ്രതി പരാതിക്കാരിയുടെ കൈയിൽനിന്നും അൻപതിനായിരം രൂപയും മോതിരവും വാങ്ങിച്ചിട്ട് തിരിച്ചു നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.പിന്നീട് ഇയാൾക്ക് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് പരാതിക്കാരി മനസിലാക്കിയതോടെ തന്‍റെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ അയാൾ ഇതിനുമുമ്പ് പകർത്തിയ പീഡനദൃശ്യങ്ങൾ പരാതിക്കാരിക്ക് അയച്ചുകൊടുത്ത ശേഷം ഇനിയും വിളിച്ചാൽ ഈ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ചതി മനസിലാക്കിയ പരാതിക്കാരി പൊലീസിൽ പരാതി നൽകുകയാരുന്നു.
വീട്ടമ്മ പരാതി നൽകിയെന്ന് അറിഞ്ഞ പ്രതി ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊടുപുഴക്ക് അടുത്തുള്ള വഴിത്തലയിൽ ഉള്ളതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മരട് പൊലീസ് സ്റ്റേഷനിൽ പീഡനശ്രമത്തിന് പ്രതിക്ക് എതിരെ നിലവിൽ കേസ് ഉണ്ട്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കവർച്ച കേസ് നിലവിലുണ്ട്. കൂടാതെ തിരുവനന്തപുരം നെയ്യാറ്റിൻകര, വഞ്ചിയൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: