ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ച അമ്മായിയപ്പനെ യുവതി ഭക്ഷണത്തിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കീഴതൂവൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. കനിമൊഴി എന്ന 25 കാരിയാണ് അറസ്റ്റിലായത്. നാല് വർഷം മുമ്പായിരുന്നു വിനോഭരാജനുമായി കനിമൊഴിയുടെ വിവാഹം. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല.
കനിമൊഴി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പലപ്പോഴായി വിനോഭരാജന്‍റെ പിതാവ് മുരുഗേഷൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ഭർതൃപിതാവിൽ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിടേണ്ടി വന്നതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കനിമൊഴി പൊലീസിനോട് പറഞ്ഞത്.
ഇക്കഴിഞ്ഞ ജുലൈ 31നാണ് കനിമൊഴി മുരുഗേഷന് വിഷം നൽകിയത്. മുരുഗേഷന്‍റെ ഭക്ഷണത്തിൽ എലിവിഷം കലർത്തുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ് വേദന അനുഭവപ്പെട്ട മുരുഗേഷനെ മകനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഓഗസ്റ്റ് ഒന്നിന് ആശുപത്രിയിൽ വെച്ചാണ് മുരുഗേഷൻ മരിക്കുന്നത്.
മുരുഗേഷന്‍റെ മരണാനന്തര ചടങ്ങുകളിൽ കനിമൊഴിയും പങ്കെടുത്തിരുന്നു. മുരുഗേഷന്‍റെ മരണത്തിൽ വിനോഭരാജനോ ബന്ധുക്കൾക്കോ സംശയമുണ്ടായിരുന്നില്ല. എന്നാൽ കുറ്റബോധത്തെ തുടർന്ന് കനിമൊഴി വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുന്നിലെത്തി കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.
കനിമൊഴിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഹരികൃഷ്ണനാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസ് കനിമൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: