ഇടുക്കി: ഏലം കർഷകരിൽ നിന്നും ഓണച്ചിലവിനു കൈക്കൂലി ആവശ്യപ്പെട്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തിര നടപടിയുണ്ടായത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ചെറിയാൻ വി. ചെറിയാൻ, ബിറ്റ് ഫോറസ്റ്റ് ഓഫിസർ എ. രാജു എന്നിവരെയാണ് അന്വേഷണ വിധേയമായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സസ്പൻഡ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി.സി.എഫ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം റേഞ്ചിലെ കുമളി, പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ചെറിയാനും രാജുവും. ഏലം കുത്തകപ്പാട്ട കർഷകരെ കണ്ട് തങ്ങൾക്ക് പണം വേണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പുറത്തു വന്നതോടെയാണ് വകുപ്പ് മന്ത്രി തന്നെ വിഷയത്തിൽ ഇടപെട്ടത്. പണപ്പിരിവിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുത്തകപാട്ട തോട്ടങ്ങൾ ഏറെയുള്ള പുളിയൻമല, വണ്ടൻമേട്, ആനവിലാസം മേഖലകളിൽ ഓണ ചിലവിനെന്ന പേരിലാണ് അനധികൃതമായി പണ പിരിവ് നടത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: