ഇടുക്കി: പുഴയോരത്ത് നിന്ന് സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണു മുങ്ങിത്താണ 18 കാരിയെ മൂന്നു പേർ ചേർന്ന് രക്ഷപെടുത്തി. കൂട്ടാറ്റിലെ ബന്ധുവീട്ടിലെത്തിയ അല്ലിയാർ സ്വദേശിനിയാണ് അപകടത്തിൽപെട്ടത്. വീടിനു സമീപത്തെ പുഴയോരത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവെ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
യുവതി നിലവിളിക്കുന്നത് കേട്ട് പുഴയോരത്തുണ്ടായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സമീപത്തുണ്ടായിരുന്ന യുവാക്കളെ വിവരം അറിയിച്ചത്. കൂട്ടാർ ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായ കോട്ടുപ്പറമ്പിൽ രജ്ഞിത്ത്, മില്ലുടമയായ അഖിൽ, പച്ചക്കറിക്കട ഉടമയായ ഷിയാസ് എന്നിവർ വിവരം കേട്ടതും പാഞ്ഞെത്തി പുഴയിലേക്ക് ചാടി. സാഹസികമായി യുവതിയെ കരക്കെത്തിക്കുകയായിരുന്നു.
ഒരാൾ താഴ്ചയിൽ വെള്ളം ഉണ്ടായിരുന്ന ഭാഗത്താണ് വിദ്യാർഥിനി കാൽ തെറ്റി വീണത്. സ്വന്തം ജീവൻ പണയപ്പെടുത്തി വിദ്യാർഥിനിയെ രക്ഷപെടുത്തിയ യുവാക്കളെ ആദരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. വെള്ളത്തിൽ വീണ യുവതിയെ ഉടൻ തന്നെ ആശുപ്രതിയിൽ എത്തിച്ച് പരിശോധന നടത്തി. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: