ലുസാക്ക: യേശുക്രിസ്‌തുവിനെ പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച് ശവക്കുഴിയിൽ കിടന്ന പാസ്റ്റർക്ക് ദാരുണാന്ത്യം. സാംബിയയിലാണ് സംഭവം. ജെയിംസ് സകാര എന്ന 22 കാരനായ പാസ്റ്ററാണ് മരിച്ചത്. വിശ്വാസികളെ സാക്ഷി നിർത്തിയാണ് പാസ്റ്റർ ശവക്കുഴിയിൽ ഇറങ്ങിക്കിടന്നത്.
മൃതദേഹം സംസ്‌കരിക്കുന്നതിനു സമാനമായി കൈകാലുകൾ കൂട്ടിക്കെട്ടിയാണ് പാസ്റ്റർ കുഴിയിൽ കിടന്നത്. സഹായികളായ മൂന്ന് പേരാണ് പാസ്റ്ററെ ഇത്തരത്തിൽ കുഴിയിൽ ഇറക്കിക്കിടത്തിയത്. തുടർന്ന് തന്നെ മണ്ണിട്ടു മൂടാൻ പാസ്റ്റർ നിർദേശിക്കുകയായിരുന്നു. താന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ഇയാള്‍ ബൈബിള്‍ വാചകങ്ങള്‍ ഉദ്ധരിച്ച് പറഞ്ഞു.
എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ ഇയാള്‍ക്ക് ജീവനുണ്ടായിരുന്നില്ല. ഇയാളെ മണ്ണിട്ട് മൂടാന്‍ സഹായിച്ച മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിയോണ്‍ ചര്‍ച്ചിലായിരുന്നു ഇയാള്‍ പാസ്റ്ററായി ജോലി ചെയ്തിരുന്നത്. പാസ്റ്ററുടെ ഭാര്യ ഗര്‍ഭിണിയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: