കുട്ടിക്കാനം: പെരുവന്താനം മേഖലയിൽ വൈകിട്ടുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും വ്യാപക നാശനഷ്‌ടം. ദേശീയപാതയിൽ ഒട്ടേറെ പ്രദേശത്ത് മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടു. 35 മുതൽ ചുഴുപ്പ് വരെയുള്ള പ്രദേശത്താണ് വൈകിട്ട് അഞ്ചോടെ അതിശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്.
ചുഴുപ്പിൽ കൂറ്റൻമരം കാറിനു മുകളിലേക്ക് വീണെങ്കിലും യാത്രികർ പരുക്കേൽക്കാതെ രക്ഷപെട്ടു. കൊടികുത്തി കാളചന്തയ്ക്ക് സമീപത്തും മരണം വീണിട്ടുണ്ട്. ദേശീയ പാതയിൽ എട്ട് കിലോമീറ്ററോളം വാഹനങ്ങൾ കുരുക്കിൽപെട്ടു കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
മരം മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പൊലീസിന്‍റെയും ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്. നാളെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
ഇടുക്കിയിൽ നാളെ റെഡ് അലർട്ട്
കൊച്ചി: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിൽ നാളെ റെഡ് അലർട്ട്. ജില്ലയിൽ നാളെ മഴ അതിശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നേരത്തെ തീവ്രമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ഓറഞ്ച് അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വൈകിട്ടോടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിക്കുന്നത്.
മുൻ വർഷങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജില്ലയിൽ അതിശക്തമായ മഴ പെയ്‌തിട്ടുണ്ട്. വലിയ നാശ നഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. സമാന സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.
കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post A Comment: