കോട്ടയം: പാലാ സെന്‍റ് തോമസ് കോളെജിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ നാളെ തെളിവെടുപ്പിനായി കോളെജിലെത്തിക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം താൻ നിഥിനയെ കൊലപ്പെടുത്താൻ ഉദേശിച്ചതല്ലെന്നും കത്തി കരുതിയത് തന്‍റെ കൈഞരമ്പ് മുറിച്ച് നിഥിനയെ ഭയപ്പെടുത്താനായിരുന്നുവെന്നും അഭിഷേക് പൊലീസിനു മൊഴി നൽകി.
രണ്ട് വർഷമായി നിഥിനയുമായി അടുപ്പത്തിലായിരുന്നു. പിന്നീട് അകൽച്ച ഉണ്ടായതോടെയാണ് ഭയപ്പെടുത്താൻ തീരുമാനിച്ചത്. തന്‍റെ കൈഞരമ്പ് മുറിക്കാനാണ് ഉദേശിച്ചത്. എന്നാൽ വാക്ക് തർക്കത്തിനിടെ അബദ്ധത്തിൽ കത്തി വീശുകയായിരുന്നുവെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു.
അതേസമയം ഇയാളുടെ മൊഴി പൂർണമായും പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. അഭിഷേക് ആസൂത്രിതമായിട്ടാണ് കൊലനടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. കത്തി കൈയിൽ കരുതിയതും കഴുത്ത് മുറിയുന്ന പോലുള്ള ആഴത്തിലുള്ള മുറിവും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഇടുക്കിയിൽ ജ്വല്ലറി ഉടമയെ കുത്തി പരുക്കേൽപ്പിച്ച് പണം കവർന്നു
ഇടുക്കി: സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേന ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തി കുത്തി പരുക്കേൽപ്പിച്ച ശേഷം ആറ് ലക്ഷം രൂപയുമായി കടന്നു. ഇരട്ടയാറ്റിലാണ് സംഭവം നടന്നത്. എഴുകുംവയൽ മാക്കൽ സിജോ (32) ആണ് ആക്രമിക്കപ്പെട്ടത്. ഈട്ടിത്തോപ്പ് സ്വദേശിയായ യുവാവിനെതിരെയാണ് സിജോ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
യുവാവ് സിജോയുമായി അടുപ്പം സ്ഥാപിച്ചശേഷം പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ആക്രമിച്ചശേഷം പണം കവരുകയായിരുന്നു. മറ്റൊരാളുടെ കൈവശമുള്ള സ്വര്‍ണം വാങ്ങാനായി 30ന് വൈകിട്ട് ഏഴോടെ പള്ളിക്കാനത്ത് എത്താനാണ് ആവശ്യപ്പെട്ടത്.
അതുപ്രകാരം സിജോ എത്തിയപ്പോള്‍ കഴുത്തിനും കൈയിലും കുത്തി പരുക്കേല്‍പിച്ചശേഷം പണവുമായി രക്ഷപെടുകയായിരുന്നു. തങ്കമണി പൊലീസിൽ സിജോ പരാതി നൽകിയിട്ടുണ്ട്. അക്രമി രക്ഷപെട്ടശേഷം സ്വയം കാര്‍ ഓടിച്ച് സിജോ വീട്ടില്‍ എത്തിക്കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിജോയെ പിന്നീട് പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.
Post A Comment: