തൃശൂർ: മയിലിനെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തി ഇറച്ചി സൂക്ഷിച്ച വൈദികൻ അറസ്റ്റിൽ. രാമവർമപുരം വിയ്യാനിഭവൻ ഡയറക്റ്റർ കൂടിയായ ഫാ. ദേവസി പന്തല്ലൂക്കാരനാണ് (65) അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൈദികൻ പിടിയിലായത്.
ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകള്‍. രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടിയ ശേഷം അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം.
സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍.യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്റ്റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഇടുക്കിയിൽ ജ്വല്ലറി ഉടമയെ കുത്തി പരുക്കേൽപ്പിച്ച് പണം കവർന്നു
ഇടുക്കി: സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേന ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തി കുത്തി പരുക്കേൽപ്പിച്ച ശേഷം ആറ് ലക്ഷം രൂപയുമായി കടന്നു. ഇരട്ടയാറ്റിലാണ് സംഭവം നടന്നത്. എഴുകുംവയൽ മാക്കൽ സിജോ (32) ആണ് ആക്രമിക്കപ്പെട്ടത്. ഈട്ടിത്തോപ്പ് സ്വദേശിയായ യുവാവിനെതിരെയാണ് സിജോ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
യുവാവ് സിജോയുമായി അടുപ്പം സ്ഥാപിച്ചശേഷം പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ആക്രമിച്ചശേഷം പണം കവരുകയായിരുന്നു. മറ്റൊരാളുടെ കൈവശമുള്ള സ്വര്‍ണം വാങ്ങാനായി 30ന് വൈകിട്ട് ഏഴോടെ പള്ളിക്കാനത്ത് എത്താനാണ് ആവശ്യപ്പെട്ടത്.
അതുപ്രകാരം സിജോ എത്തിയപ്പോള്‍ കഴുത്തിനും കൈയിലും കുത്തി പരുക്കേല്‍പിച്ചശേഷം പണവുമായി രക്ഷപെടുകയായിരുന്നു. തങ്കമണി പൊലീസിൽ സിജോ പരാതി നൽകിയിട്ടുണ്ട്. അക്രമി രക്ഷപെട്ടശേഷം സ്വയം കാര്‍ ഓടിച്ച് സിജോ വീട്ടില്‍ എത്തിക്കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിജോയെ പിന്നീട് പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.
Post A Comment: