കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കുരങ്ങൻ തേങ്ങയെറിഞ്ഞതിനെ തുടർന്ന് മൂന്ന് പേർക്ക് പരുക്ക്. ബസിന്‍റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. കണ്ണൂർ കൊട്ടിയൂർ പ്രദേശത്താണ് കുരങ്ങുകൾ ജനജീവിതത്തിനു തന്നെ ഭീഷണിയാകുന്നത്. ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിയിലേക്ക് പോകുന്ന സെന്‍റ് ജൂഡ് ബസ്.
നെടുംപോയിൽ വാരപ്പീടികയിലെത്തിയതും പൊടുന്നനെ ബസിന്‍റെ മുൻവശത്തെ ഗ്ലാസ് വലിയ ശബ്ദത്തിൽ പൊട്ടിവീണു. പകച്ചുപോയ ഡ്രൈവർ പ്രകാശൻ ബസ് നിർത്തി. ഇതോടെയാണ് കുരങ്ങൻമാർ തേങ്ങ പറിച്ച് എറിഞ്ഞതാണെന്ന് ബോധ്യമായത്. പിന്നീട് കണ്ണൂരിൽ കൊണ്ടുപോയി ചില്ല് മാറ്റിയിട്ട് വീണ്ടും സർവ്വീസ് തുടങ്ങി.
കൊട്ടിയൂർ വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കുരങ്ങുകൾ വീടിന് മുകളിലും മതിലിലുമൊക്കെയായി ഇരിപ്പുറപ്പിക്കും. കണ്ണിൽ കണ്ടത് തട്ടിയെടുക്കും. കുരങ്ങ് ചില്ലുപൊളിക്കുന്നത് ആദ്യ സംഭവം ആയതിനാൽ നഷ്ടപരിഹാരം നൽകാൻ വകുപ്പുണ്ടോ എന്ന് അറിയില്ലെന്നാണ് കൊട്ടിയൂരെ ഉദ്യോഗസ്ഥർ ബസ് ഉടമയോട് പറഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കാർട്ടൂണിസ്റ്റ് യേശുദാസൻ വിടവാങ്ങി
കൊച്ചി: കാർട്ടൂണുകളെ ജനപ്രിയമാക്കിയ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും ഒരാഴ്ച്ച മുമ്പ് നെഗറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പുലർച്ചെ 3.30ന് മരണം സംഭവിച്ചത്. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവർത്തിച്ച യേശുദാസൻ കാർട്ടൂണുകളെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവ് കൂടിയാണ് ഇദ്ദേഹം.
ജനയുഗം ദിനപത്രത്തിലെ കിട്ടുമ്മാവൻ' എന്ന കഥാപാത്രത്തിലൂടെ യേശുദാസന്‍ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ പോക്കറ്റ്' കാർട്ടൂണാണ്. വനിതയിലെ മിസിസ് നായർ, മലയാള മനോരയിലെ പൊന്നമ്മ സൂപ്രണ്ട്' 'ജൂബാ ചേട്ടൻ' എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചതും യേശുദാസനാണ്.
1938 മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് യേശുദാസന്‍റെ ജനനം. ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. 1963-ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്‍റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു. ഇവിടെ നിന്ന് ജനയുഗത്തിലും. പിന്നീട് 1985-ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ചു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Post A Comment: