ഇടുക്കി: ജ്വല്ലറി ഉടമയെ സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തിയ ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച് പണം കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷി (35)നെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
ഇരട്ടയാറിലെ എയ്ഞ്ചൽ ജ്വല്ലറി ഉടമ എഴുകുംവയൽ സ്വദേശി സിജോയെ ആക്രമിച്ചാണ് പ്രതി ആറ് ലക്ഷം രൂപയുമായി കടന്നത്. പഴയ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് സിജോയെ മനീഷ് വിളിച്ചു വരുത്തുകയായിരുന്നു. സെപ്റ്റംബർ 30നു നടന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തങ്കമണി രജിസ്റ്റർ ചെയ്‌ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തങ്കമണി ഇൻസ്പെക്ടർ എ. അജിത്ത് , എസ്.ഐ അഗസ്റ്റിൻ, എ.എസ്.ഐ ജോസഫ്, രവീന്ദ്രൻ സന്തോഷ്, സീനിയർ സി.പി.ഒ വിനോദ്, രാജേഷ്, ലിജോ, രഞ്ജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ പക്കൽ നിന്നും മോഷണ മുതൽ കണ്ടെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: