തൃശൂർ: ചക്കയുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് വീടിനു തീയിട്ടു. അവിണിശേരി ചെമ്പാലിപ്പുറത്ത് സജേഷ് (46) ആണ് വീടിനു തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വീടിനു തീ പടർന്നതോടെ മകളുടെ പത്താം ക്ലാസ് പരീക്ഷയുടെ ഹോൾ ടിക്കറ്റ് അടക്കം കത്തി നശിച്ചു.
ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സജേഷിന്‍റെ അഛൻ ശ്രീധരൻ മകളുടെ വീട്ടിൽ നിന്നും ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. വഴക്കിനെ തുടർന്ന് സജേഷിന്‍റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്ക് പോയി. ഇതിനു പിന്നാലെ സജേഷ് വീടിനു തീയിടുകയായിരുന്നു.
വീടിനു തീയിട്ട കാര്യം അയൽവാസികളാണ് ശ്രീധരനെ ഫോണിലൂടെ അറിയിച്ചത്. അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. സജേഷിന്‍റെ ഭാര്യ വിദേശത്താണ്. ഇയാൾക്ക് രണ്ട് പെൺമക്കളുണ്ട്. ഒരാൾ പത്തിലും ഒരാൾ എട്ടിലുമാണ് പഠിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
ഇന്നും ശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോട് കൂടിയായിരിക്കും മഴയ്ക്ക് തുടക്കമാകുക. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. ഇതിന്‍റെ സ്വാധീനഫലമായുണ്ടാകുന്ന കാറ്റ് മഴയ്ക്ക് അനുകൂലമാകും. നാളെയും മാറ്റന്നാളും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും കൂടുതൽ മഴ. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
വേനൽ മഴയിൽ ആലപ്പുഴ ജില്ലയിൽ ഇതുവരെ 28 കോടിയുടെ കൃഷി നാശം ഉണ്ടായി. 1500 ഹെക്ടർലെ നെൽ കൃഷി നശിച്ചു. മഴ തുടർന്നാൽ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ആണ് കർഷകർ.
Post A Comment: