www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1775) Idukki (1739) Mostreaded (1611) Crime (1360) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ പിടികൂടിയത് 1.2 കോടിയുടെ കുഴൽപ്പണം; ഉറവിടം കണ്ടെത്താൻ അന്വേഷണം

Share it:

kattapana note


ഇടുക്കി: ചെന്നൈയിൽ നിന്നും കാർ മാർഗം മൂവാറ്റുപുഴയിലേക്ക് കടത്താൻ ശ്രമിച്ച 1.2 കോടി രൂപയുടെ കുഴൽപണം പിടികൂടി. കട്ടപ്പന പുളിയൻമല ഹിൽടോപ്പിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് വൻ കുഴൽപ്പണക്കടത്ത് കണ്ടെത്തിയത്. 

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി പ്രതീഷ് (40), മൂവാറ്റുപുഴ സ്വദേശി ഷബീര്‍ (57) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ നൗഷാദ് എന്നയാള്‍ക്ക് കൈമാറുവാനായി കൊണ്ടുവന്നതാണ് പണമെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടർന്നാണ് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച്ച രാവിലെ പുളിയൻമലയിൽ നിലയുറപ്പിച്ചത്. ടൊയോട്ടോ എത്തിയോസ് കാറിൽ കള്ളപ്പണം കടത്തുന്നുണ്ടെന്നായിരുന്നു രഹസ്യ വിവരം. പരിശോധനയിൽ വാഹനം കണ്ടെത്തിയെങ്കിലും കള്ളപ്പണം കണ്ടെത്താൻ കഴിഞ്ഞില്ല. 

തുടർന്ന് ഉദ്യോഗസ്ഥർ വാഹനം സമീപത്തെ വർക്ക് ഷോപ്പിൽ എത്തിച്ച് റാമ്പിൽ കയറ്റി നോക്കിയപ്പോഴാണ് അടിയിൽ രഹസ്യ അറ കണ്ടത്. ഇത് പൊളിച്ചപ്പോഴാണ് 500, 2000 കെട്ടുകളായി പണം കണ്ടെത്തിയത്. ഇഡിയും, ഇന്‍കം ടാക്‌സും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മൂവാറ്റപുഴ സ്വദേശിയെ കണ്ടെത്താനും ശ്രമം തുടങ്ങി. എസ്.ഐമാരായ സജിമോന്‍ ജോസഫ്, പി.എം. ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി ജോണ്‍, പി.ജെ. സിനോജ്, വി.കെ. അനീഷ്, അനീഷ് വിശ്വംഭരന്‍, പി.എസ്. സുബിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

എട്ട് ജില്ലകളിൽ റെഡ് അലർട്ട്; വീണ്ടും തീവ്രമഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.

കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി. കാസർകോട് ഒഴുക്കിൽപ്പെട്ട റിട്ടയേർഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. ചാവക്കാട് കഴിഞ്ഞ ദിവസം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരക്കടിഞ്ഞു. വർഗീസ് എന്ന മണിയന്‍റെ മൃതദേഹമാണ് കരക്കടിത്തത്.


Share it:

Crime

Post A Comment: