ഇടുക്കി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലേക്ക് ഭീമൻ മരം ഒടിഞ്ഞു വീണു. വെള്ളിയാഴ്ച്ച രാവിലെ 10.10 ഓടെ പുറ്റടിക്ക് സമീപം ശങ്കുരണ്ടാനിലായിരന്നു അപകടം. കുമളിയിൽ നിന്നും 9.30ന് കട്ടപ്പനയിലേക്ക് പുറപ്പെട്ട അൽഫോൺസ ബസാണ് അപകടത്തിൽപെട്ടത്. അപകടം നടക്കുമ്പോൾ ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നു.
റോഡരികിലെ തിട്ടലിൽ നിന്ന വലിയ ശീമമുരിക്ക് ഒടിഞ്ഞ് ബസിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ മുൻ വശത്തെ ചില്ല് പൂർണമായും തകർന്നു. മുരിക്ക് വീഴുന്നത് കണ്ട് ഡ്രൈവർ വെട്ടിച്ചു മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.
മുരിക്ക് മരം ചില്ലിലേക്ക് വീണെങ്കിലും ഡ്രൈവർക്കോ യാത്രക്കാർക്കോ പരുക്കേറ്റില്ല. പിന്നീട് മുരിക്ക് മുറിച്ചു മാറ്റിയാണ് ബസ് കട്ടപ്പനയിലെത്തിയത്. ചില്ല് പൂർണമായി തകർന്നതിനാൽ സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ആറ് മാസം പ്രായമുള്ള കുഞ്ഞുമായി കാർ ഒഴുക്കിൽപെട്ടു
കോട്ടയം: ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്‌ത കാർ വഴി തെറ്റി ഒഴുക്കിൽപെട്ടു. ആറ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ള കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 11ഓടെ തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും തിരുവല്ലയിലേക്ക് യാത്ര ചെയ്‌ത കുമ്പനാട് സ്വദേശികളായ ഡോ. സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഒഴുക്കിൽപെട്ട കാർ നാട്ടുകാർ പിടിച്ചു കെട്ടിയതാണ് വലിയ അപകടത്തിൽ നിന്നും രക്ഷയായത്. രാത്രി വൈകിയാണ് കുടുംബം എറണാകുളത്ത് നിന്നും യാത്ര തിരിച്ചത്. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയായിരുന്നു യാത്ര. ഇതിനിടെ തിരുവാതുക്കൽ നിന്നും വഴിതെറ്റിയാണ് കാർ പാറേച്ചാലിൽ എത്തിയത്. തിരുവാതുക്കൽ- നാട്ടകം സിമന്‍റുകവല ബൈപ്പാസിലൂടെ പാറേച്ചാൽ ബോട്ടു ജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു.
പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകി നീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്‌തു. ഇത് കേട്ട നാട്ടുകാരായ സത്യൻ, വിഷ്‌ണു എന്നിവരാണ് ആദ്യം ഓടിയെത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപത്തെത്തി വെള്ളത്തിലേക്ക് ചാടി.
300 മീറ്ററോളം ഒഴുകി നീങ്ങിയ കാർ കരയിലേക്ക് തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും മുൻ ഭാഗം ചെളിയിൽ തറഞ്ഞു. ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുത തൂണിൽ ബന്ധിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ആദ്യം പുറത്തെത്തിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല.
Post A Comment: