ലക്‌നൗ: സഹപാഠിയുടെ പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ സഹപാഠികളായ 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
ഒക്റ്റോബർ എട്ടിനാണ് പെൺകുട്ടിയെ സഹപാഠി പീഡിപ്പിക്കുകയും അശ്ലീല പരാമർശം നടത്തുകയും ചെയ്‌തത്. തുടർന്ന് പെൺകുട്ടി സ്‌കൂൾ പ്രിൻസിപ്പലിനോട് പെൺകുട്ടി പരാതി പറഞ്ഞു. അധ്യാപകൻ പ്രതിയെ ശകാരിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ ഇതിന്‍റെ വാശിക്ക് സഹപാഠി മറ്റു സുഹൃത്തുക്കളുമായി എത്തി പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. പിറ്റേ ദിവസവും പെൺകുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതോടെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരൻ; വിധി മറ്റന്നാൾ
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. സൂരജിന്‍റെ ശിക്ഷ മറ്റന്നാൾ വിധിക്കുമെന്നും കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി പറഞ്ഞു. സൂരജിനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സൂരജിനു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതിയുടെ വിധി.
അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ജഡ്ജി വിധി പറഞ്ഞപ്പോൾ നിസംഗനായാണ് സൂരജ് പ്രതിക്കൂട്ടിൽ അതു കേട്ട് നിന്നത്. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി പ്രഖ്യാപനം പ്രസ്താവിച്ചത്.
വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി കുറ്റപത്രത്തിൽ പറഞ്ഞ കൃത്യങ്ങളും വകുപ്പുകളും കോടതിയിൽ വായിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്‍റെ മറുപടി.
Post A Comment: