കാബൂൾ: അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വലിയ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. 100 ലേറെ പേർ കൊല്ലപ്പെട്ടതായിട്ടാണ് പ്രാഥമിക വിവരം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്‍റെ ഉത്തരവാഹദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എങ്കിലും സ്ഫോടനത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്നാണ് സൂചന.
അഫ്‌ഗാൻ ജനതയുടെ 20 ശതമാനവും വസിക്കുന്ന പ്രവിശ്യയാണ് ഖുണ്ടൂസ്. കഴിഞ്ഞ ന്യായറാഴ്ച്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്ഫോടനം നടന്നിരുന്നു. ഈദ് ഗാഹ് പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും 32 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9
കട്ടപ്പനയിൽ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം
ഇടുക്കി: തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികൻ പുളിയൻമല വലിയപാറ പാലയ്ക്കൽ സണ്ണിയാണ് (50) മരിച്ചത്. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പുളിയൻമലയ്ക്ക് സമീപം ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സണ്ണിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ചേറ്റുകുഴിയിലെ ഏലത്തോട്ടത്തിൽ നിന്നും പണി കഴിഞ്ഞ് സ്കൂട്ടറിൽ തിരികെ പുളിയന്മലയിലേക്ക് വരികയായികയായിരുന്നു സണ്ണി. പുളിയന്മലയിൽ നിന്നും തോട്ടം തൊഴിലാളികളുമായ് വണ്ടന്മേട് ഭാഗത്തേക്ക് പോയ ജീപ്പാണ് അപകമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതരമായ് പരുക്കേറ്റ സണ്ണിയെ കട്ടപ്പന സഹകരണ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജീപ്പിന്‍റെ അമിത വേഗതയാണ് മരണകാരണമെന്നാണ് പ്രാധമിക നിഗമനം.
അപകടം സംഭവിച്ച് ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സണ്ണിയുടെ മൃതദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷേർളി, മക്കൾ: അമൽ, അമിത.
Post A Comment: