റിയാദ്: സൗദി അറേബ്യയെ ഞെട്ടിച്ച് വീണ്ടും ഹൂതികളുടെ വ്യോമാക്രമണം. രാജ്യത്തെ തെക്ക് കിഴക്കൻ നഗരമായ ഖമീസ് മുശൈതിന് നേരെയാണ് യെമനിൽ നിന്നും ഹൂതികൾ ആക്രമണം നടത്തിയത്. അറബ് സഖ്യ സേനയുടെ സമയോചിത ഇടപെടലിനെ തുടർന്ന് ആക്രമണം ലക്ഷ്യം കണ്ടില്ല.
ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈലും രണ്ടു ആളില്ല വിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ അറബ് സഖ്യസേന തകർക്കുകയായിരുന്നു. ഹൂതികളുടെ ആക്രമണങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ തങ്ങൾ എല്ലാ പ്രായോഗിക നടപടികളും സ്വീകരിക്കുകയാണ് എന്ന് അറബ് സഖ്യസേന അറിയിച്ചു.
വ്യാഴാഴ്ച്ച പുലർച്ചെ ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണവും അറബ് സഖ്യസേന പ്രതിരോധിച്ചിരുന്നു. തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതേ തുടർന്ന് യെമനിലെ സാദാ ഗവർണറേറ്റിലെ ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ അറബ് സഖ്യസേന തകർക്കുകയും ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: