ലണ്ടൻ: വിവാഹ ചടങ്ങിനിടെ കാൽവഴുതി വീണതിനെ തുടർന്ന് വിവാഹ വേദിക്കെതിരെ ഒന്നര കോടി രൂപ നഷ്‌ട പരിഹാരം ആവശ്യപ്പെട്ട് വധു കേസ് ഫയൽ ചെയ്‌തു. യുകെയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. 1,50,000 പൗണ്ടാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
കാര ഡോണോവൻ എന്ന യുവതിയാണ് വധു. എൽഇഡി ലൈറ്റ് ലാമിനേറ്റഡ് പ്ലാസ്റ്റിക് ഫ്ലോറിൽ ആളുകൾ മദ്യം ചൊരിഞ്ഞതോടെയാണ് അപകടം ഉണ്ടായത്. മദ്യം വീണുകിടന്നത് തുടച്ചു മാറ്റാൻ ജീവനക്കാർ തയാറായില്ലെന്നും ഇതിനാലാണ് താൻ വീണതെന്നും വധു പറയുന്നു.
വീഴ്ച്ചയ്ക്ക് ശേഷം മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിട്ടും വേദന മാറിയിട്ടില്ല. ഇതിനാലാണ് കേസ് കൊടുക്കുന്നതെന്നും വധു പറയുന്നു. 2018ൽ നടന്ന സംഭവത്തിലാണ് വധു കേസ് ഫയൽ ചെയ്‌തിരിക്കുന്നതെന്നും മെട്രൊ യു.കെയുടെ റിപ്പോർട്ടിൽ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കട്ടപ്പനയിൽ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം
ഇടുക്കി: തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികൻ പുളിയൻമല വലിയപാറ പാലയ്ക്കൽ സണ്ണിയാണ് (50) മരിച്ചത്. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പുളിയൻമലയ്ക്ക് സമീപം ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സണ്ണിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ചേറ്റുകുഴിയിലെ ഏലത്തോട്ടത്തിൽ നിന്നും പണി കഴിഞ്ഞ് സ്കൂട്ടറിൽ തിരികെ പുളിയന്മലയിലേക്ക് വരികയായികയായിരുന്നു സണ്ണി. പുളിയന്മലയിൽ നിന്നും തോട്ടം തൊഴിലാളികളുമായ് വണ്ടന്മേട് ഭാഗത്തേക്ക് പോയ ജീപ്പാണ് അപകമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതരമായ് പരുക്കേറ്റ സണ്ണിയെ കട്ടപ്പന സഹകരണ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജീപ്പിന്‍റെ അമിത വേഗതയാണ് മരണകാരണമെന്നാണ് പ്രാധമിക നിഗമനം.
അപകടം സംഭവിച്ച് ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സണ്ണിയുടെ മൃതദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷേർളി, മക്കൾ: അമൽ, അമിത.
Post A Comment: