www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1783) Idukki (1746) Mostreaded (1611) Crime (1363) National (1184) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കടം വാങ്ങിയ 300 രൂപ തിരികെ നൽകിയില്ല; യുവാവിനെ വെട്ടിക്കൊന്നു

Share it:



ന്യൂഡെൽഹി: കടം വാങ്ങിയ 300 രൂപ തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ അഞ്ച് പേർ ചേർന്ന് വെട്ടിക്കൊന്നു. ആനന്ദ് പർബത്ത് പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച് പേർ കേസിൽ അറസ്റ്റിലായതായി ദില്ലി പൊലീസ് അറിയിച്ചു.  

ആനന്ദ് പർബത് സ്വദേശിയായ ശൈലേന്ദ്രയാണ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനാണ് ഇയാൾ. രവി എന്നയാളില്‍ നിന്നും 300 രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട സമയത്ത് ശൈലേന്ദ്രയ്ക്ക് കൊടുക്കാനായില്ല.  പറഞ്ഞ അവധി കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായോതോടെ രവി തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി ശൈലേന്ദ്രയോട് പണം ആവശ്യപ്പെട്ടു. 

എന്നാല്‍ പണമില്ലെന്ന് ശൈലേന്ദ്ര പറഞ്ഞതോടെ വാക്കുതര്‍ക്കമായി. ഇതിനിടെ പ്രകോപിതനായ പ്രതികള്‍ ശൈലേന്ദ്രയെ ആക്രമിക്കുകയായിരുന്നു. കൈയ്യിലിരുന്ന കത്തിയും ആയുധങ്ങളും ഉപയോഗിച്ച് പ്രതികള്‍ ശൈലേന്ദ്രയെ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരം അറിഞ്ഞ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ചികിത്സിക്കാൻ പണമില്ല; ക്യാൻസർ രോഗിയായ മകനെ പിതാവ് വിഷം കുത്തി വച്ച് കൊന്നു

ചെന്നൈ: ക്യാൻസർ രോഗിയായ മകനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. സേലം കൊങ്കനാപുരം കാച്ചുപ്പള്ളിയിലാണ് സംഭവം. വണ്ണത്തമിഴ് എന്ന 14കാരനാണ് കൊല്ലപ്പെട്ടത്. കാലില്‍ അര്‍ബുദബാധിതനായ കുട്ടിക്ക് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പെരിയസാമി, സഹായി വെങ്കിടേഷ്, പ്രദേശത്തെ മെഡിക്കല്‍ അസിസ്റ്റന്‍റ് പ്രഭു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കാന്‍സര്‍ ബാധിതനായ കുട്ടി രണ്ടു വര്‍ഷമായി ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. 

ചികിത്സിക്കാന്‍ പണമില്ലാത്തതിന്നാലും, കുട്ടി വേദന കൊണ്ട് പുളയുന്നത് കണ്ടു നില്‍ക്കാനാകാതെയുമാണ് കുത്തിവെയ്പ്പ് നല്‍കിയതെന്ന് ലോറി ഡ്രൈവറായ പെരിയസാമി വ്യക്തമാക്കി. ഇതിനായി പ്രഭുവിനെ സമീപിക്കുകയായിരുന്നുവെന്നും കുത്തിവെച്ചത് വേദനാ സംഹാരിയാണെന്നും പെരിയസാമി പറഞ്ഞു.

അതേസമയം, മരുന്ന് കുത്തിവെച്ച ഉടന്‍ തന്നെ കുട്ടി മരിച്ചത് നാട്ടുകാരില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


Share it:

National

Post A Comment: