കൊച്ചി: കേരളത്തിന്‍റെ ആകാശത്ത് വിസ്‌മയമൊരുക്കി രാജ്യാന്തര ബഹിരാകാശ നിലയം. ചൊവ്വാഴ്ച്ച വൈകിട്ട് 6.41നാണ് ഇന്‍റർനാഷ്‌ണൽ സ്പേസ് സ്റ്റേഷൻ കേരളത്തിനു മുകളിലൂടെ കടന്നു പോയത്. വ്യാഴാഴ്ച്ച വൈകിട്ട് 6.45ന് വീണ്ടും നിലയം കേരളത്തിനു മുകളിലെത്തുമെന്നാണ് വിവരം.
ഈ മാസം 20 വരെ കേരളത്തിൽ നിന്നു ഇത് ദൃശ്യമാകുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നു ദൃശ്യമാകുംവിധം ആകാശത്തൂടെ നിരവധി തവണ ഐഎസ്എസ് കടന്നു പോയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലും ഐഎസ്എസ് കേരളത്തിനു മുളിലൂടെ ദിവസങ്ങളോളം കടന്നുപോയിരുന്നു.
ഭൂമിയിൽ നിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിലാണ് നിലയം ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. സഞ്ചാരവേഗം സെക്കൻഡിൽ 7.66 കിലോമീറ്ററാണ്. മണിക്കൂറിൽ 27,600 കിലോമീറ്റർ പിന്നിടും. 92.68 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ ചുറ്റിവരും. ഒരു ദിവസം 15.54 തവണയാണ് നിലയം ഭൂമിയെ ചുറ്റുക.
ആറുപേർക്ക് താമസിക്കാൻ സൗകര്യമുള്ളതാണ് നിലയം. അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ആറ് രാജ്യങ്ങൾ എന്നിവർ ചേർന്ന് നിർമിച്ച രാജ്യാന്തര ബഹിരാകാശനിലയം 1998ൽ നവംബർ 20 നാണ് വിക്ഷേപിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ്
ന്യൂഡെൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജലകമ്മിഷൻ. കേരളത്തിനു പുറമേ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും മുന്നറിയിപ്പുണ്ട്. മൂന്നു സംസ്ഥാനങ്ങളിലായി ആറ് നദികൾ കരകവിയാൻ സാധ്യതയുണ്ട്. നദികൾ കരകവിയുന്നതോടെ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പല പ്രദേശത്തും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും സമാനമായി ശക്തമായ മഴ അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. അറബികടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തെ തുടർന്നാണ് നിലവിലെ കാലാവസ്ഥാ മാറ്റം.
കേരളത്തിൽ ഇത്തിക്കരയാറിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാർ ഒഴുകുന്നത്. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയിലെ ഒഴുക്ക്. കർണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്.
Post A Comment: