കോട്ടക്കല്‍: തമിഴ്‌നാട് സ്‌റ്റേറ്റ് കാര്‍ഡിയോളജിയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അതിസങ്കീർണമായ ആൻജിയോപ്ലാസ്റ്റി പ്രൊസീജിയർ ലൈവ് വര്‍ക്ക്‌ഷോപ്പ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഏറ്റവും മികച്ച ഹൃദ്രോഗവിദഗ്ദ്ധര്‍ അണിനിരത്ത കോണ്‍ഫറന്‍സിലാണ് ലൈവ് വര്‍ക്ക്‌ഷോപ്പ് അവതരിപ്പിക്കാനുള്ള അവസരം കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന് കൈവന്നത്.
ഓണ്‍ലൈനായി നടന്ന ശില്‍പ്പശാലയില്‍ ചെന്നൈയിലെ പ്രധാന കേന്ദ്രത്തിന് പുറമെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധരാണ് പങ്കെടുത്തത്. കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളി വിഭാഗം മേധാവി ഡോ. തെഹസിന്‍ നെടുവഞ്ചേരി, സീനിയര്‍ കണ്‍സല്‍ട്ടന്‍റ് കാര്‍ഡിയോളജിസ്റ്റ് ഡോ. സുഹൈല്‍ മുഹമ്മദ്, കണ്‍സല്‍ട്ടന്‍റ് ഡോ. ജെനു ജെയിംസ് ചാക്കോള, കണ്‍സല്‍ട്ടന്‍റ് ഡോ. ഗഗൻ വേലായുധൻ എന്നിവര്‍ ചേര്‍ന്ന് രണ്ട് സെഷനുകളിലായി ബലൂണ്‍ എംബഡഡ് ടെക്‌നിക് വിത്ത ഒസിടി ഇമാജിങ്ങ്, ബൈഫര്‍കേഷന്‍ ലെഷന്‍ ആന്‍ജിയോപ്ലാസ്റ്റി ഇന്‍ എ ബെറ്റര്‍ ഇഫക്ടീവ് യെറ്ര് സിംപ്ലര്‍ ആൻഡ് ചീപ്പര്‍ മെത്തേഡ് എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയമായ ശില്‍പ്പശാലകള്‍ക്കാണ് നേതൃത്വം വഹിച്ചത്. ഈ കോണ്‍ഫറന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളും ഇവ രണ്ടുമായിരുന്നു.
ഹൃദ്രോഗ ചികിത്സാ രംഗത്ത് അതിനൂതനമായ ചികിത്സാ രീതികളുടെ പ്രോയോഗിക വത്കരണത്തെ കുറിച്ചും, കുറഞ്ഞ ചിലവില്‍, കുറഞ്ഞ സങ്കീര്‍ണ്ണതകളില്‍ ഇവ എങ്ങിനെ നിര്‍വ്വഹികാമെന്നതിനെ കുറിച്ചും ഗൗരവതരമായ സംവാദങ്ങള്‍ക്ക് ഈ രണ്ട് സെഷനുകളും വേദിയായി. അന്താരാഷ്ട്ര തലത്തിൽ ആസ്റ്റർ മിംസ് കോട്ടക്കൽ കാർഡിയോളജി വിഭാഗം സംഘടിപ്പിച്ച വർക്ക് ഷോപ്പുകളുടെ പരിചയ സമ്പന്നത ഈ വർക് ഷോപ്പിന് ഒരു മുതൽ കൂട്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
മുത്തഛൻ വാങ്ങി വച്ച മദ്യം അബദ്ധത്തിൽ കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു
ചെന്നൈ: മുത്തഛൻ വാങ്ങിവച്ച മദ്യം ശീതളപാനീയമാണെന്ന് കരുതി കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു. സംഭവമറിഞ്ഞ് മുത്തഛൻ ഹൃദയാഘാതം വന്ന് മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ കട്പാടിക്കടുത്താണ് സംഭവം. തിരുവല്ലം അണ്ണാനഗർ സ്വദേശി ചിന്ന സ്വാമിയും കൊച്ചു മകൻ രുദ്രേഷുമാണ് മരിച്ചത്.
ചിന്ന സ്വാമിക്ക് 62 വയസായിരുന്നു. കൂലിപ്പണിക്കാരനായ ചിന്നസ്വാമിക്ക് മദ്യപാന ശീലം ഉണ്ട്. അതിനായി വീട്ടില്‍ മദ്യകുപ്പി സൂക്ഷിക്കുന്ന ശീലമുണ്ട്. ഇത്തരത്തില്‍ ജോലികഴിഞ്ഞെത്തി മദ്യപിച്ച ശേഷം വീട്ടിലെ അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്നു ചിന്ന സ്വാമി. ഈ സമയം ചിന്നസ്വാമിയുടെ മകളും ഭര്‍ത്താവും സ്ഥലത്ത് ഇല്ലായിരുന്നു.
ചിന്നസ്വാമി മുറിയില്‍ വച്ചിരുന്ന മദ്യകുപ്പി കണ്ട രുദ്രേഷ് അത് ശീതള പാനീയമാണെന്ന് കരുതി എടുത്തു കുടിക്കുകയായിരുന്നു. ഇതോടെ ശ്വാസതടസം നേരിട്ട കുട്ടി കുഴഞ്ഞുവീണു. ശ്വസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദം ഉണ്ടാക്കിയപ്പോളാണ് ചിന്ന സ്വാമി മുറിയിലേക്ക് എത്തിയത്. അയല്‍ക്കാരെയും മറ്റും വിളിച്ചുകൂട്ടിയ ചിന്നസ്വാമിയുടെ മകളും ഇതിനകം എത്തി. എന്നാല്‍ മദ്യം കഴിച്ചതാണ് കുട്ടിയുടെ പ്രയാസത്തിന് കാരണം എന്ന് അറിഞ്ഞ നാട്ടുകാര്‍ ചിന്നസ്വാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞുവീണു.
ഇരുവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്ന സ്വാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ ഗുരുതരമായ നിലയില്‍ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്തസമ്മര്‍ദ്ദം കൂടിയാണ് ചിന്നസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.
Post A Comment: