ലണ്ടൻ: രോഗങ്ങളെ മനസാനിധ്യം കൊണ്ട് നേരിട്ട് ജീവിതത്തിൽ വിജയം നേടിയവർ നിരവധിയുണ്ട് നമുക്ക് ചുറ്റും. അത്തരത്തിൽ ഒരു അതിജീവനത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസുലിൻ പമ്പ് തുടയിൽ ഘടിപ്പിച്ച് റാംപിൽ ചുവടു വയ്ക്കുന്ന ബ്രിട്ടീഷ് മോഡൽ കേറ്റ് മോസിന്‍റെ മകൾ ലില മോസിന്‍റെ ചിത്രങ്ങളാണ് ഫാഷൻ ലോകം ഏറ്റെടുത്തിരിക്കുന്നത്.
മിലാൻ ഫാഷൻ വീക്കിലാണ് 19 കാരിയായ ലില ഇൻസുലിൻ പമ്പ് ഘടിപ്പിച്ച് വേദിയിലെത്തിയത്. ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ചിട്ടുള്ള ലില ഇതിന്‍റെ ചികിത്സയിലായിരുന്നു. എന്നാൽ തന്‍റെ ഫാഷൻ മോഹങ്ങളെ അടക്കിവയ്ക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഇതോടെയാണ് വയർലെസ് ഇൻസുലിൻ മാനേജ്മെന്‍റ് സിസ്റ്റമായ ഒംനിപോഡ് ഘടിപ്പിച്ച് വേദിയിലെത്താൻ ലില തീരുമാനിച്ചത്.
ഇടത്തെ തുടയിലാണ് ഇൻസുലിൻ പമ്പ് ഘടിപ്പിച്ചത്. ലിലയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി പേർ പ്രശംസയുമായി രംഗത്തെത്തുകയും ചെയ്‌തു.
ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിക്കുന്നവരിൽ പലരും ശരീരത്തിൽ ഘടിപ്പിക്കുന്ന ഇൻസുലിൻ പമ്പുകൾ ഉപയോഗിക്കാറുണ്ട്. പമ്പിനുള്ളിൽ ഉള്ള റിസർവയറിലേക്ക് ഇൻസുലിൻ നിറയ്ക്കുകയാണ് ചെയ്യുന്നത്. റിസർവോയർ നേർത്ത കുഴലിലൂടെ ഉദരഭാഗത്തെ കൊഴുപ്പിലേക്ക് ഘടിപ്പിക്കും. പ്രോഗ്രാം ചെയ്യുന്ന അളവിലുള്ള ഇൻസുലിൻ തുടർച്ചയായി ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നതാണ് രീതി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഡയാലിസിസ് കഴിഞ്ഞ് മടങ്ങിവരവെ അപകടം; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ഇടുക്കി: ഡയാലിസിസ് കഴിഞ്ഞ് വരവെ വാഹനം അപകടത്തിൽപെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ബാലഗ്രാം പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1196ൽ നിസാറുദീൻ (നാസർ പട്ടാളം 62) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്താണ് അപകടമുണ്ടായത്.
രാത്രി ഒൻപതിനു നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലുണ്ടായ അപകടത്തിൽ നിസാറുദീന് ഗുരുതര പരുക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായിരുന്ന നിസാറുദീൻ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി മടങ്ങി വരുന്നതിനിടെയാണ് അപകടം. ഡയാലിസിസ് കഴിഞ്ഞതിനാൽ സാവധാനമാണ് വാഹനം ഓടിച്ചിരുന്നത്. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ എത്തിയപ്പോൾ എതിരെ വന്ന വാഹനം നിസാറുദീൻ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ച് കയറി.
ഇടിയുടെ ആഘാതത്തിൽ നിസാറുദീന്‍റെ തലക്കും, നെഞ്ചിനും ഗുരുതര പരുക്കേറ്റു. വാഹനമോടിച്ചിരുന്നയാൾക്കും പരുക്കുകളുണ്ട്. ഇടിച്ചുകയറിയ വാഹനം ഓടിച്ചിരുന്ന വ്യക്തി മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ പരേതയായ ഫാത്തിമ ബീവി. മക്കൾ: അബ്ദുൽ അസീസ് മൗലവി, ബദറുന്നിസ, ഹാഫിസ് മുഹമ്മദ് റാഫി. മരുമക്കൾ: തഫ് ലീന, നാദിർഷാൻ, സഫിയ.
Post A Comment: