കോട്ടയം: പാലാ സെന്‍റ് തോമസ് കോളെജിൽ വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയത് ആസൂത്രിതമായി. തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോൾ (22) ആണ് കൊല്ലപ്പെട്ടത്. നിഥിനയുടെ സഹപാഠി വള്ളിച്ചറ സ്വദേശി അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.
പരീക്ഷ എഴുതാനാണ് നിഥിനയും അഭിഷേകും കോളെജിൽ എത്തിയത്. തുടർന്ന് 11 മണിയോടെ അഭിഷേക് ആദ്യം പരീക്ഷാ ഹാളിൽ നിന്നും പുറത്തു വന്നു. തുടർന്ന് പുറത്തിറങ്ങിയ നിഥിനയുമായി അഭിഷേക് കോളെജ് ഗ്രൗണ്ടിനു സമീപത്തെ മാവിൻ ചുവട്ടിലേക്ക് പോയി. ഇവിടെ ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്നതും സുഹൃത്തുക്കളും കോളെജ് ജീവനക്കാരും കണ്ടിരുന്നു.
ഇതിനിടെ ഉണ്ടായ വാക്കു തർക്കത്തിനിടെ അഭിഷേക് നിഥിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പേപ്പർ കട്ടറിനു സമാനമായ കട്ടി കുറഞ്ഞ കത്തിയാണ് അഭിഷേക് കരുതിയിരുന്നത്. കഴുത്തിൽ ആഴത്തിൽ ഇറങ്ങാൻ പാകത്തിന് നിഥിനയെ പിടിച്ചു നിർത്തിയാണ് കഴുത്ത് അറുത്തതെന്നാണ് വിവരം.
മരണം ഉറപ്പിക്കാനായിരുന്നു അഭിഷേക് ഇങ്ങനെ ചെയ്‌തതെന്നാണ് കരുതുന്നത്. വീതി കുറഞ്ഞ ബ്ലേഡ് പോലുള്ള കത്തി ഇയാൾ കരുതിയത് കൊലപാതകം ആസൂത്രണം ചെയ്‌തതിനാലാണെന്നാണ് കരുതുന്നത്.
ഇന്‍റർനെറ്റ് പോലുള്ള മാർഗങ്ങളിൽ നോക്കി പരിശീലനം ലഭിച്ചിരുന്നുവോ എന്നും സംശയിക്കുന്നുണ്ട്. മുറിവേറ്റ് നിഥിന മോൾ വീഴുന്നത് കണ്ടതോടെ തന്നെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുകയും അതുവഴി വന്ന വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മുറിവ് ആഴത്തിലുള്ളതായതിനാൽ രക്തം വാർന്ന് മരണം സംഭവിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം ആയിരുന്നെങ്കിൽ ഇത്ര ആഴത്തിൽ കഴുത്തിൽ മുറിവുണ്ടാകില്ലെന്നാണ് പൊലീസ് കരുതുന്നത്. കൃത്യമായി ആസൂത്രണം ചെയ്‌ത്, കഴുത്ത് മുറിയുമെന്ന് ഉറപ്പുള്ള രീതിയിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതക ശേഷം രക്ഷപെടാൻ പോലും ഇയാൾ ശ്രമിച്ചതുമില്ല. നിഥിന മോൾ ചോരയിൽ പിടയുമ്പോൾ അഭിഷേക് സമീപത്തെ ബഞ്ചിലിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോൾ ബലം പ്രയോഗിക്കാതെ തന്നെ ഇയാൾ പൊലീസ് ജീപ്പിലേക്ക് കയറുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
എറിഞ്ഞ പേന കൊണ്ട് വിദ്യാർഥിയുടെ കാഴ്ച്ച നഷ്‌ടമായി; അധ്യാപികയ്ക്ക് കഠിന തടവ്
തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ സംസാരിച്ചതിന് മൂന്നാം ക്ലാസ് വിദ്യാർഥിയെ പേനകൊണ്ട് എറിയുകയും കുട്ടിയുടെ കണ്ണിന്‍റെ കാഴ്ച്ച നഷ്‌ടമാകുകയും ചെയ്‌ത സംഭവത്തിൽ അധ്യാപികയ്ക്ക് കഠിന തടവ്. സംഭവം നടന്ന് 16 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചത്. ജഡ്‌ജി കെ.വി. രജനീഷാണ് വിധി പുറപ്പെടുവിച്ചത്.
2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫാ പേന വലിച്ചെറിയുകയായിരുന്നു. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. പിന്നീട് അധ്യാപികയായ ഷെരീഫയെ ആറുമാസം സ്കൂളില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പിന്നീട് വീണ്ടും അതേ സ്കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചിരുന്നു.
കുട്ടികളെ സ്നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസീക്യൂഷന്‍ ബാധിച്ചത്. ഈ കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. പ്രോസീക്യൂഷന്‍ വേണ്ടി കാട്ടിയിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജറായി.
Post A Comment: