ലക്‌നൗ: 17 കാരിയെ സ്വന്തം അഛനടക്കം 28 പേർ പീഡനത്തിനിരയാക്കിയത് വർഷങ്ങളോളം. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ നടന്ന ക്രൂരമായ പീഡന വാർത്തയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അശ്ലീല ദൃശ്യം കാണിച്ച് സ്വന്തം പിതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും തുടർന്ന് നിരവധി പേർ തന്നെ പീഡനത്തിനിരയാക്കിയെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
പ്രതികളിൽ എസ്‌പി, ബിഎസ്‌പി നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ അഛൻ ട്രക്ക് ഡ്രൈവറാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി പെൺകുട്ടി ആരോപിക്കുന്നു. ഇത് നിരസിച്ചതിനെ തുടർന്ന് പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകി പ്രലോഭിപ്പിച്ചു. ഇക്കാര്യം പുറത്തു പറഞ്ഞാൽ അമ്മയെ കൊല്ലും എന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ പരാതിയിൽ അഛൻ ഉൾപ്പെടെ 28 പേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിഎസ്‌പി ജില്ലാ നേതാവ്, എസ്‌പി പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്ത്. ആദ്യ സംഭവത്തിന് ശേഷം മയക്കുമരുന്ന് കലർത്തിയ ഭക്ഷണം അഛൻ നൽകി. തുടർന്ന് ഹോട്ടലിൽ കൊണ്ടുപോയി മറ്റൊരാൾക്ക് മുൻപിൽ തന്നെ കാഴ്ച്ച വച്ചതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ബോധം വന്നപ്പോൾ തനിക്ക് വയറു വേദന അനുഭവപ്പെട്ടതായും പെൺകുട്ടി മൊഴി നൽകി.
തുടർന്ന് സമാനമായ നിരവധി ദുരനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായതായും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് എസ്‌പി ജില്ലാ നേതാവ് തിലക് യാദവ് തന്നെ പീഡിപ്പിച്ചു. അതിക്രൂരമായാണ് തന്നോട് തിലക് യാദവ് പെരുമാറിയത്. ബലാത്സംഗ ശ്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ അഛനാണ് തന്നെ പെൺകുട്ടിയുടെ അരികിലേക്ക് വിട്ടതെന്ന് തിലക് യാദവ് പറഞ്ഞതായി 17 കാരി വെളിപ്പെടുത്തി. തിലക് യാദവിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്‌തതായും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു.
-abuse-by-her-own-father
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: