മലപ്പുറം: കൈക്കുഞ്ഞടക്കം രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ റിമാൻഡിൽ. പള്ളിക്കൽ ബസാറിൽ താമസിച്ചിരുന്ന വീട്ടമ്മയാണ് അയൽവാസിയായ അവിവാഹിതനൊപ്പം നാടു വിട്ടത്. കൈക്കുഞ്ഞ് ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉപേക്ഷിച്ചായിരുന്നു ഒളിച്ചോട്ടം.
തുടർന്ന് കുട്ടികളുടെ പിതാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. തേഞ്ഞിപ്പലം പൊലീസാണ് യുവതിയെയും കാമുകനെയും പിടികൂടിയത്. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വീട്ടമ്മയെയും കാമുകനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിയ്ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് ബാല നീതി നിയമ പ്രകാരം കേസെടുത്ത് എടുത്തിരുന്നു.
പള്ളിക്കല്‍ ബസാറില്‍ വീട്ടമ്മയും കുടുംബവും താമസിച്ചിരുന്നതിന് തൊട്ടടുത്ത ക്വാർട്ടേഴ്സിലാണ് അവിവാഹിതനായ യുവാവും താമസിച്ചിരുന്നത്. ഇവർ തമ്മിൽ അടുപ്പത്തിലാകുകയും പിന്നീട് നാടുവിടാൻ തീരുമാനിക്കുകയുമായിരുന്നു. ഒക്ടോബർ നാലാം തീയതിയാണ് വീട്ടമ്മ രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ഭർത്താവ് പരാതി നൽകിയതോടെ ഇരുവരും പൊലീസിൽ കീഴടങ്ങുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
വഴക്കുപറഞ്ഞതിനു മകൻ ജീവനൊടുക്കി; വിവരം അറിഞ്ഞ അമ്മ ഹൃദയാഘാതം വന്ന് മരിച്ചു
കൊല്ലം: വഴക്കുപറഞ്ഞതിനു പത്താം ക്ലാസ് വിദ്യാർഥിയായ മകൻ ആത്മഹത്യ ചെയ്‌തതറിഞ്ഞ അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കരുനാഗപ്പള്ളിയിലാണ് സംഭവം. കുലശേഖരപുരം തേനേരില്‍ പതിനഞ്ചുകാരനായ അദിത്യന്‍ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞതിന് പിന്നാലെയാണ് അമ്മ സന്ധ്യ(38) കുഴഞ്ഞു വീണത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് സന്ധ്യയുടെ മരണം സംഭവിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ മധുവാണ് സന്ധ്യയുടെ ഭര്‍ത്താവ്.
കഴിഞ്ഞ ദിവസമാണ് അദിത്യന്‍ വീട്ടിന് പിന്നിലെ മരത്തില്‍ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലില്‍ ഗെയിം കളിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിത്യന്‍ മരിച്ച വര്‍ത്തയറിഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീണ അമ്മ സന്ധ്യയെ ഉടന്‍ തന്നെ ആശുപതിയില്‍ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു.
Post A Comment: