പ്രണയിക്കുന്നവർക്ക് വേണ്ടി പലരും പല സാഹസികതയും കാണിക്കാറുണ്ട്. എന്നാൽ അമ്മ മരിച്ച വേദനയിൽ നിന്നും കാമുകനെ സംരക്ഷിക്കുവാൻ കാമുകന്‍റ പിതാവിനെ വിവാഹം ചെയ്‌തിരിക്കുകയാണ് ഒരു യുവതി. ടൈംസ് നൗവിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് വന്നത്.
ടിക് ടോക് യൂസർ ആയ @ys.amri യാണ് കഴിഞ്ഞ ദിവസം താൻ തന്‍റെ ബോയ് ഫ്രണ്ടിന്‍റെ പിതാവിനെ വിവാഹം കഴിച്ച വിവരം സോഷ്യൽ മീഡിയയെ ഒരു പോസ്റ്റിലൂടെ അറിയിക്കുന്നത്. അടുത്തിടെയാണ് തന്‍റെ കാമുകന്‍റെ അമ്മ മരിച്ചതെന്നും മരണം നടന്ന അന്നുമുതൽക്ക് സങ്കടത്തിലായ ബോയ്‌ഫ്രണ്ടിന്‍റെ കാര്യത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നു എന്നും അവർ പറഞ്ഞു.
ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്‍റെ സങ്കടം തീർക്കാൻവേണ്ടിയാണ് താൻ അവന്‍റെ അഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്.
ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ ഈ സങ്കടത്തിന്‍റെ വേളയിൽ കാമുകന്‍റെ മനസിനെ സന്തോഷിപ്പിക്കാൻ സാധ്യമായതെന്തും ചെയ്യണം എന്ന് തനിക്കുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. വിവാഹത്തിലൂടെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഒരമ്മയില്ലാത്ത കുറവ് തന്‍റെ കാമുകനെ അറിയിക്കില്ലെന്നാണ് യുവതിയുടെ വാഗ്ദാനം. നിരവധി പേരാണ് സംഭവത്തിൽ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ചിലർ യുവതിയുടെ നടപടിയെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരൻ; വിധി മറ്റന്നാൾ
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. സൂരജിന്‍റെ ശിക്ഷ മറ്റന്നാൾ വിധിക്കുമെന്നും കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി പറഞ്ഞു. സൂരജിനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സൂരജിനു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതിയുടെ വിധി.
അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ജഡ്ജി വിധി പറഞ്ഞപ്പോൾ നിസംഗനായാണ് സൂരജ് പ്രതിക്കൂട്ടിൽ അതു കേട്ട് നിന്നത്. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി പ്രഖ്യാപനം പ്രസ്താവിച്ചത്.
വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി കുറ്റപത്രത്തിൽ പറഞ്ഞ കൃത്യങ്ങളും വകുപ്പുകളും കോടതിയിൽ വായിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്‍റെ മറുപടി.
Post A Comment: