ചെന്നൈ: മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചിട്ടും കേരളത്തിലെ ബസ് ഉടമകൾ തൃപ്‌തരല്ല. എന്നാൽ കേരളത്തിന്‍റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിൽ ബസ് യാത്രാ നിരക്ക് കേരളത്തിലേതിന്‍റെ നേർ പകുതിയാണ്. കേരളത്തെ അപേക്ഷിച്ച് ഡീസൽ വിലയിൽ നേരിയ കുറവ് മാത്രമാണ് തമിഴ്‌നാട്ടിലുള്ളത്.
ഓർഡിനറി ബസുകൾക്ക് അഞ്ച് രൂപയാണ് തമിഴ്‌നാട്ടിലെ മിനിമം ചാർജ്. സ്‌ത്രീകൾ, സ്‌കൂൾ വിദ്യാർഥികൾ, മുതിർന്നവർ എന്നിവർക്ക് ബസ് യാത്ര സൗജന്യവും. തമിഴ്നാട്ടിൽ 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വർധനവ് ഉണ്ടായത്.
ലിമിറ്റഡ് സ്റ്റോപ്പിന് ആറ് രൂപ, എക്സ്പ്രസിന് ഏഴ് രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണ് നിലവിൽ തമിഴ്നാട്ടിലെ ബസ് ചാർജ്. രണ്ട് കോടി ജനം ബസുകളെ ആശ്രയിക്കുന്ന തമിഴ്നാട്ടിൽ കുറഞ്ഞ നിരക്ക് പ്രകാരം ദൈനംദിന നഷ്ടം 20 കോടിയാണെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം സർക്കാർ മാസം 1200 കോടി രൂപ സബ്സിഡിയായി നൽകുന്നുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
Post A Comment: