തിരുവനന്തപുരം: പട്ടാപ്പകൽ ഒമ്പത് വയസുകാരിയെ ഓട്ടോറിക്ഷക്കുള്ളിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിഷാലയത്തിൽ അനി (53)യെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 75,000 രൂപയാണ് പിഴയൊടുക്കേണ്ടത്. 12 വയസിൽ താഴെയുള്ള കുട്ടിയെ പലതവണ പീഡിപ്പിച്ചതിന് ഏഴ് വർഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്.
പിഴ തുക അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2012 നവംബർ മുതൽ 2013 മാർച്ച് വരെയുള്ള സമയത്താണ് പീഡനം നടന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതിയുടെ ഓട്ടോറിക്ഷയിലായിരുന്നു കുട്ടിയെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയിരുന്നത്. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തായിരുന്നു പ്രതി.
സ്‌കൂളിൽ നിന്നും വരുന്ന വഴിക്ക് കോട്ടയ്ക്കകം പത്മ വിലാസം റോഡിലെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു പീഡനം. ഓട്ടോറിക്ഷക്കുള്ളിൽ വച്ച് പലതവണ ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. ഒരു തവണ പ്രതിയുടെ കുട്ടുകാരനെ എത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്യുകയും ചെയ്‌തു.
ഇതിനിടെ ആയുർവേദ കോളജിനടുത്തുള്ള ഒരു ലോഡ്‌ജിൽ കൊണ്ടുപോയി ഐസ്ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു. എതിർത്തപ്പോൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ക്രൂരമായ പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധയുണ്ടായിരുന്നു. ഓട്ടോറിക്ഷാക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നി അധ്യാപകരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
മാളിൽ വിദ്യാർഥിനിയെ കടന്നു പിടിച്ചയാൾ അറസ്റ്റിൽ
കൊച്ചി: മാളിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥിനിയെ കയറി പിടിച്ചയാൾ അറസ്റ്റിൽ. ഇടപ്പള്ളി ലുലുമാളിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ വിദ്യാർഥിനിയെയാണ് ഇയാൾ മാളിനുള്ളിൽ വച്ച് കയറി പിടിച്ചത്. കൊടുങ്ങല്ലൂർ കല്ലൂമഠത്തിൽ ധനേഷ് ധനപാൽ (44)ആണ് അറസ്റ്റിലായത്.
ഊട്ടിയിലെ സ്‌കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയാണ് അപമാനിക്കപ്പെട്ടത്. കേരളത്തിലെ പലയിടത്തും സഞ്ചരിച്ച സംഘം ഇന്നലെ വൈകിട്ടാണ് ലുലുമാളിലെത്തിയത്. ഈ സമയം കെ.ജി.എഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ലുലുവിൽ എത്തിയിരുന്നു.
ഈ തിരക്കിനിടയിലാണ് പ്രതി പെൺകുട്ടിയെ കയറിപിടിച്ചത്. കുട്ടി മാറി നിന്നിട്ടും പിന്നാലെയെത്തി ഉപദ്രവിക്കുകയായിരുന്നു. ഇതോടെ കുട്ടി നിലവിളിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ബാറ്ററി ഷോപ്പ് ഉടമയാണ് പ്രതി.
Post A Comment: