ചെന്നൈ: തെന്നിന്ത്യയിലെ ലേഡീ സുപ്പർ സ്റ്റാറാണ് നയൻതാര. തെന്നിന്ത്യൻ നടിമാരിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയും നയൻതാരയാണ്. ഈ റെക്കോർഡ് വീണ്ടും തിരുത്തിയിരിക്കുകയാണ് നയൻസ്. വരാൻ പോകുന്ന ചിത്രങ്ങൾക്ക് വേണ്ടി താരം റെക്കോർഡ് തുക പ്രതിഫലം വാങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി വാങ്ങിയതും റെക്കോർഡ് പ്രതിഫലമാണ്. കുറച്ചു ദിവസം മാത്രമാണ് താരം സിനിമയ്ക്ക് ഡേറ്റ് നൽകിയിരിക്കുന്നത്. ഇതിനായി 10 കോടിയാണ് നയൻസ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ട്.
2015ൽ പുറത്തിറങ്ങിയ തനി ഒരുവൻ എന്ന സിനിമയ്ക്ക് ശേഷം ജയംരവിയും നയൻതാരയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. 20 ദിവസമാണ് സിനിമയ്ക്ക് വേണ്ടി നയൻസ് നൽകിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്ക് ഇത്രയധികം തുക പ്രതിഫലമായി വാങ്ങിയതോടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി നയൻതാര മാറി.
കോടികൾ പ്രതിഫലം വാങ്ങി മുമ്പും പല നടിമാരും ഞെട്ടിച്ചിരുന്നു. ഇതിനെവെല്ലുന്നതാണ് നയൻതാരയുടെ പുതിയ റേറ്റ്. സന്ത്യൻഅന്തിക്കാട് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നയൻതാര പിന്നീട് ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ ചുവടുറപ്പിക്കുകയായിരുന്നു. നായകൻമാരില്ലാതെ നയൻസിന്‍റെ സിനിമകൾ സൂപ്പർ ഹിറ്റാകാൻ തുടങ്ങിയതോടെയാണ് താരത്തിന്‍റെ മൂല്യം ഉയർന്നത്. പ്രതിശ്രുത വരനും സംവിധായകനുമായ വിഘ്നേശ് ശിവനൊപ്പമാണ് നയൻതാര ഇപ്പോൾ സിനിമകൾ ചെയ്യുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
മൂന്ന് വയസുകാരന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
പാലക്കാട്: കിടപ്പുമുറിയിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും സൂചനകളുണ്ട്. പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം നടന്നത്. എലപ്പുള്ളു മണിയേരി സ്വദേശി ഷമീറിന്‍റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്.
കുട്ടി ആഹാരം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്.
ചൊവ്വാഴ്ച്ച പകൽ 9.30 ഓടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആസിയ കുറ്റ സമ്മതം നടത്തിയതായിട്ടാണ് വിവരം. രാവിലെ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ നൽകിയെന്നും പിന്നെ കിടന്നുറങ്ങിയ കുട്ടി എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഈന്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്നും ആസിയ പറഞ്ഞിരുന്നു.
കുട്ടിയുടെ കഴുത്തിൽ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്‌തു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങിയ ആസിയ ഉമ്മയുടെയും സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നത്.
Post A Comment: