കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അയൽവാസികളായ സഹോദരങ്ങൾ അറസ്റ്റിൽ. കൊച്ചി വരാപ്പുഴയിലാണ് സംഭവം നടന്നത്. 14 വയസുകാരിയാണ് പീഡനത്തിനിരയായത്. വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ് (55), സഹോദരന്‍ നിക്സണ്‍ (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാസങ്ങളായി ഇരുവരും കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നു. കുട്ടി വിവരം സ്‌കൂളിലെ സുഹൃത്തിനോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മ ചെറുപ്പത്തില്‍ മരിച്ചു പോയ പെണ്‍കുട്ടി അഛനും അമ്മൂമ്മക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിക്ക് മാനസികമായ ചില വൈകല്യങ്ങളുണ്ട്. ഇത് മുതലെടുത്താണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് സ്കൂളിലെ സുഹൃത്തിനോടാണ് പെണ്‍കുട്ടി ഇക്കാര്യം ആദ്യം പറയുന്നത്. അയല്‍പ്പക്കത്തെ ചില ചേട്ടന്‍മാര്‍ വല്ലാതെ ശല്യം ചെയ്യുന്നു എന്നായിരുന്നു പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ വിവരം ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരന്നു.
പെണ്‍കുട്ടിയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വെച്ച് ഇവര്‍ പതിനാലുകാരിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങള്‍ക്ക് പരസ്പരം ഈ വിവരം അറിയില്ലായിരുന്നുവെന്നണ് ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ച വിവരം. ഉരുവര്‍ക്കുമെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്ത് റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
മാൻ ഹോളിലിറങ്ങിയ രണ്ട് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു
സൂറത്ത്: അഴുക്കു ചാലിലൂടെ ഒഴുകിയെത്തുന്ന സ്വർണതരി എടുക്കാൻ മാൻ ഹോളിലിറങ്ങിയ രണ്ട് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. രോഹിത് റാത്തോഡ് (24), കരൺ റാത്തോഡ് (27) എന്നിവരാണ് മരിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം അഴുക്കു ചാലിന്‍റെ പൈപ്പ് വെട്ടിമാറ്റിയാണ് യുവാക്കളെ പുറത്തെടുത്തത്.
പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വർണം ലഭിക്കുമെന്ന് കരുതി നിരവധി പേര്‍ ഇത്തരത്തില്‍ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രദേശത്ത് നിരവധി സ്വർണാഭരണ നിർമാണ ശാലകൾ ഉള്ളതിനാൽ സ്വർണത്തരികൾ മലിനജലത്തോടൊപ്പം കലർന്ന് അഴുക്കുചാലിലൂടെ ഒഴുകിയെത്തും. ഇവ എടുക്കാനായി പുലർച്ചെ ഒന്നോടെയാണ് യുവാക്കൾ അഴുക്കു ചാലിലേക്ക് ഇറങ്ങിയത്.
മാൻഹോളിലേക്ക് ഇറങ്ങിയ ആദ്യത്തെയാൾ ബോധരഹിതനായതോടെ ഇയാളെ രക്ഷിക്കാനായാണ് രണ്ടാമത്തെയാൾ ഇറങ്ങിയത്. മാൻഹോളിൽ ഇറങ്ങിയ രണ്ടാമത്തെ യുവാവ് സഹായത്തിനായി നിലവിളിച്ചതോടെയാണ് ആളുകൾ വിവരം അറിഞ്ഞത്. സംഭവത്തില്‍ അത്വാലിൻസ് പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post A Comment: