ഇടുക്കി: പട്ടാപ്പകൽ കൂടിളകിയ തേനീച്ച കൂട്ടത്തോടെ ടൗണിൽ പറന്നെത്തി. മുണ്ടിയെരുമ ടൗണിൽ ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടികൾ അടക്കം നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു. മുണ്ടിയെരുമ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കൂട്ടത്തോടെ ടൗണിലേക്ക് ഇറങ്ങിയത്.
പെരുംതേനീച്ച വിഭാഗത്തിൽപെട്ടവയായിരുന്നു ഇത്. ഉച്ചസമയമായതിനാൽ നിരവധി പേർ ഈ സമയത്ത് ടൗണിലുണ്ടായിരുന്നു. വഴിയാത്രക്കാരെ അടക്കം തേനീച്ച അക്രമിക്കാൻ തുടങ്ങിയതോടെ ടൗണിൽ ഭീതി പടർന്നു. ഇതിനിടെ തേനീച്ചയെ തുരത്താൻ വ്യാപാരികൾ കടകൾക്ക് മുമ്പിൽ തീയിട്ടു.
അമ്പലത്തിന് സമീപത്തെ ആധാരം എഴുത്ത് ഓഫീസുകളിലും മറ്റ് കടകളിലും നിന്ന നിരവധി പേർക്ക് കുത്തേറ്റു. കല്ലാർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്ത് കൂട്ടമായും അല്ലാതെയും എത്തിയ ഈച്ച കൂട്ടം പ്രദേശവാസികളായ കുട്ടികളെ അടക്കം കുത്തി പരുക്കേൽപ്പിച്ചു. കുത്തേറ്റ നാല് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. പലരും ഈച്ചയിൽ നിന്നും രക്ഷതേടാൻ ഓടി മാറുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ്
ന്യൂഡെൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജലകമ്മിഷൻ. കേരളത്തിനു പുറമേ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും മുന്നറിയിപ്പുണ്ട്. മൂന്നു സംസ്ഥാനങ്ങളിലായി ആറ് നദികൾ കരകവിയാൻ സാധ്യതയുണ്ട്. നദികൾ കരകവിയുന്നതോടെ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പല പ്രദേശത്തും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും സമാനമായി ശക്തമായ മഴ അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. അറബികടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തെ തുടർന്നാണ് നിലവിലെ കാലാവസ്ഥാ മാറ്റം.
കേരളത്തിൽ ഇത്തിക്കരയാറിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാർ ഒഴുകുന്നത്. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയിലെ ഒഴുക്ക്. കർണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്.
Post A Comment: