ഇടുക്കി: ഫെൻസിങ്ങിലേക്ക് വൈദ്യുതി കടത്തിവിട്ട് കാട്ടാനയെ ഷോക്കടിപ്പിച്ചു കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. ചിന്നക്കനാൽ 301 കോളനി പാൽകുളംകുടിയിൽ സുരേഷ് ആണ് രണ്ട് മാസത്തിനു ശേഷം അറസ്റ്റിലായത്. 301 കോളനിക്ക് സമീപത്താണ് പിടിയാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് ആണ് ഫെൻസിങ്ങിൽ വൈദ്യുതി കടത്തിവിട്ടതെന്ന് കണ്ടെത്തിയത്. തുടർന്ന് രണ്ട് മാസമായി ഇയാൾ ഒളിവിലായിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 13നാണ് 45 വയസ് പ്രായം വരുന്ന പിടിയാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്.
കൃഷിയിടങ്ങളിലേയ്ക്ക് കാട്ടാനകള്‍ കടക്കുന്നത് തടയാന്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗിലേയ്ക്ക് കേബിള്‍ വഴി വൈദ്യുതി നേരിട്ട് കടത്തി വിട്ടതാണ് അപകടത്തിന് കാരണം. ആനയുടെ സമീപത്ത് നിന്നും കണ്ടെത്തിയ വൈദ്യുതി കമ്പികളുടേയും കേബിളിന്‍റെയും ബാക്കി ഭാഗം സുരേഷിന്‍റെ വീട്ടില്‍ നിന്നും വനം വകുപ്പ് കണ്ടെത്തിയിരുന്നു.
സംഭവത്തിന് ശേഷം എറണാകുളത്തും ചാറ്റുപാറയിലുമായാണ് സുരേഷ് ഒളിവില്‍ കഴിഞ്ഞത്. സുഹൃത്തിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം എടുക്കാന്‍ വന്നപ്പോഴാണ്, സുരേഷ് പിടിയിലായത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ്
ന്യൂഡെൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജലകമ്മിഷൻ. കേരളത്തിനു പുറമേ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും മുന്നറിയിപ്പുണ്ട്. മൂന്നു സംസ്ഥാനങ്ങളിലായി ആറ് നദികൾ കരകവിയാൻ സാധ്യതയുണ്ട്. നദികൾ കരകവിയുന്നതോടെ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പല പ്രദേശത്തും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും സമാനമായി ശക്തമായ മഴ അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. അറബികടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തെ തുടർന്നാണ് നിലവിലെ കാലാവസ്ഥാ മാറ്റം.
കേരളത്തിൽ ഇത്തിക്കരയാറിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാർ ഒഴുകുന്നത്. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയിലെ ഒഴുക്ക്. കർണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്.
Post A Comment: