www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാത്രിയിൽ സംസാരിച്ചു നിന്നു; പ്ലസ് ടു വിദ്യാർഥികളെ നാട്ടുകാർ കല്യാണം കഴിപ്പിച്ചു

Share it:



ചെന്നൈ: രാത്രിയിൽ സംസാരിച്ചു നിന്ന പ്ലസ് ടു വിദ്യാർഥികളായ സഹപാഠികളെ നാട്ടുകാർ പിടികൂടി വിവാഹം കഴിപ്പിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുവോണം എന്ന പ്രദേശത്താണ് സംഭവം നടന്നത്. ആൺകുട്ടിക്ക് 17 വയസും പെൺകുട്ടിക്ക് 16 വയസുമായിരുന്നു പ്രായം. ഇരുവരും പ്ലസ് ടു വിദ്യാർഥികളാണ്. ചൊവ്വാഴ്ച്ച രാത്രിയിൽ ഇവർ സംസാരിച്ചു നിക്കുന്നത് കണ്ട നാട്ടുകാർ ഇരുവരും കമിതാക്കളാണെന്ന് തെറ്റിധരിച്ച് വീട്ടുകാരെ വിവരം അറിയിച്ചു.  

ഇതുകൊണ്ടും തീർന്നില്ല. രാത്രിയിൽ ഒന്നിച്ചു കണ്ടതിനാൽ ഇരുവരെയും കെട്ടിക്കണമെന്നായിരുന്നു ഗ്രാമവാസികളുടെ തീരുമാനം. തുടർന്ന് ഇവരെ പുലർച്ചെ മൂന്നിന് സമീപത്തെ ക്ഷേത്രത്തിലെത്തിച്ച് വിവാഹം നടത്തി. വിവാഹത്തിന് ഇരുവരുടെയും മാതാപിതാക്കളും സാക്ഷികളായിരുന്നു. തങ്ങൾ കമിതാക്കളല്ലെന്ന് ഇരുവരും പറയുന്നുണ്ടായിരുന്നെങ്കിലും ആരും കേൾക്കാൻ കൂട്ടാക്കിയില്ല. 

സംഭവം പിറ്റേന്ന് പുറം ലോകം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. തിരുവോണം പഞ്ചായത്ത് യൂണിയന്‍ വെല്‍ഫയര്‍ ഓഫീസര്‍ കമലാദേവിയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം കഴിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചത്. 

രാജ (51), അയ്യാവു (55), രാമന്‍ (62), ഗോപു (38), നാടിമുത്തു(40), കണ്ണിയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 147 (കലാപത്തിനുള്ള ശിക്ഷ), 341 (തെറ്റായ നിയന്ത്രണത്തിനുള്ള ശിക്ഷ), ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സരിത നായരെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം 

കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവമെന്നും താൻ ചികിത്സയിലാണെന്നും സരിത വെളിപ്പെടുത്തി. 2015ൽ തന്നെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സരിത കൊട്ടാരക്കര കോടതിയിലെത്തിയതെന്നാണ് വിവരം. 

ഈ സമയത്ത് ക്രമേണ ബാധിക്കുന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

2015 ജൂലായ് 18ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്ത് വച്ച് സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസാണ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തു നിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.

Share it:

National

Post A Comment: