ഒട്ടാവ: ഗർഭസ്ഥ ശിശു സ്ഥാനം തെറ്റി വളരുന്ന എക്‌ടോപ്പിക് പ്രെഗ്‌നൻസി പല സ്ത്രീകളിലും കണ്ടു വരാറുണ്ട്. എന്നാൽ അപൂർവമായ ഇത്തരം ഒരു പ്രെഗ്‌നൻസിയുടെ വാർത്തയാണ് ക്യാനഡയിൽ നിന്നും പുറത്ത് വരുന്നത്. ഇവിടെ യുവതിയുടെ കരളിനുള്ളിലാണ് കുഞ്ഞിന്‍റെ ഭ്രൂണം വളരുന്നത്.
അള്‍ട്രാസൗണ്ട് പരിശോധനയിലാണ് യുവതിയുടെ കരളിനുള്ളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തിയിരിക്കുന്നത്. കാനഡയിലെ മാനിറ്റോബയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. മിഷേല്‍ നര്‍വിയാണ് ഈ കേസിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് ഇത്തരത്തിൽ ഉണ്ടാകുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അള്‍ട്രാസൗണ്ട് പരിശോധനയുടെ ഒരു ചെറിയ വീഡിയോ ക്ലിപ്പും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ അള്‍ട്രാസൗണ്ട് സ്‌കാനിങിനു വിധേയമാക്കിയപ്പോഴാണ് കരളിനുള്ളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്‌കാനിങിനു ശേഷം യുവതിയുടേത് എക്‌ടോപിക് പ്രെഗ്നൻസി ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സാധാരണ നിലയിൽ ഗര്‍ഭപാത്രത്തിന് പുറത്ത്, പ്രേത്യേകിച്ച് ഫലോപ്യന്‍ ട്യൂബില്‍ ഭ്രൂണം വളരുന്ന അപൂര്‍വ്വമായ അവസ്ഥയാണ് ഇത്. ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ സ്ത്രീകള്‍ മരണപ്പെടുന്നതിന്‍റെ പ്രധാന കാരണവും ഇതാണ്. അത്തരം മരണങ്ങളുടെ 6-13 ശതമാനവും എക്‌ടോപിക് പ്രെഗ്നൻസി മൂലമുള്ളതാണ്. കരളിൽ ഗർഭസ്ഥശിശു വളരുന്ന, വളരെ അസാധാരണമായ കേസിന്‍റെ വിശദാംശങ്ങള്‍ ഡോക്ടര്‍ തന്‍റെ ടിക് ടോക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
33 കാരിയായ ഒരു സ്ത്രീ അവസാനത്തെ ആര്‍ത്തവം കഴിഞ്ഞ് 49 ദിവസമായെന്ന് പറഞ്ഞ് കാണാൻ വന്നിരുന്നു. അവരുടെ കരളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. അവരുടെ എക്ടോപിക് പ്രെഗ്നൻസി കരളിലായിരുന്നു.
അടിവയറ്റില്‍ ഭ്രൂണം വളരുന്ന കേസുകൾ ഞങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, കരളില്‍ ഇത് ആദ്യമായാണ് കാണുന്നത്. എനിക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം, അള്‍ട്രാസൗണ്ടിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഡോ. നര്‍വി പറഞ്ഞു. ക്ലിപ്പ് 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.17,000ത്തിലധികം കമന്‍റുകളും ടിക് ടോക് വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി യുവാവ്
കോഴിക്കോട്: യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന.
തിക്കൊടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി കൃഷ്‌ണ പ്രിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൃഷ്‌ണപ്രിയയുടെ അയൽവാസിയായ നന്ദുവാണ് ആക്രമണത്തിനു ശേഷം സ്വയം തീ കൊളുത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൃഷ്‌ണപ്രിയ തീക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.
ഇന്ന് രാവിലെ ഓഫീസിലെത്തിയ കൃഷ്‌ണ പ്രിയയെ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നന്ദു പെട്രൊൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവർക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംസാരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Post A Comment: