തൊടുപുഴ: അമ്മയും സഹോദനും പുറത്തു പോയ സമയം നോക്കി ഒൻപത് വയസ് പ്രായമുള്ള മകളെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ പോക്‌സോ കോടതിയാണ് 41 കാരന് ശിക്ഷ വിധിച്ചത്. 2014 മെയ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
പിന്നീട് ശാരീരിക അസ്വസ്ഥതതയുണ്ടായതോടെ കുട്ടി തന്നെയാണ് തന്നെ പിതാവ് പീഡിപ്പിച്ചതായി അമ്മയോട് പറഞ്ഞത്. അമ്മ വനിതാ ഹെൽപ് ലൈനെ വിവരം അറിയിച്ചു. പിന്നീട് നടന്ന പരിശോധനയിലാണ് പിതാവ് മുമ്പും കുട്ടിയെ പീഡനത്തിനിരയാക്കിയതായി കണ്ടെത്തിയത്.
12 വയസിൽ താഴെയുള്ള കുട്ടി ആയതിനാൽ ബലാത്സംഗത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റം പലതവണ ആവർത്തിച്ചതിനാൽ 10 വർഷം തടവും 50,000 രൂപ പിഴയും കൂടി ചുമത്തി. പ്രതി കുട്ടിയുടെ രക്ഷിതാവായതിനാൽ വീണ്ടും 15 വർഷം തടവും ഒരു ലക്ഷം പിഴയും കൂടി ചുമത്തുകയായിരുന്നു. ശിക്ഷ ഒരേ കാലയളിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതിക്ക് 15 വർഷമാണ് ജയിലിൽ കഴിയേണ്ടി വരിക.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി യുവാവ്
കോഴിക്കോട്: യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന.
തിക്കൊടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി കൃഷ്‌ണ പ്രിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൃഷ്‌ണപ്രിയയുടെ അയൽവാസിയായ നന്ദുവാണ് ആക്രമണത്തിനു ശേഷം സ്വയം തീ കൊളുത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൃഷ്‌ണപ്രിയ തീക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.
ഇന്ന് രാവിലെ ഓഫീസിലെത്തിയ കൃഷ്‌ണ പ്രിയയെ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നന്ദു പെട്രൊൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവർക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംസാരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Post A Comment: