പാറ്റ്‌ന: മരിച്ചെന്ന് കരുതിയ മകൻ 12 വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് കത്തയച്ചു. ബീഹാർ സ്വദേശികൾക്കാണ് പാക്കിസ്‌താനിലെ ജയിലിൽ നിന്നും മകന്‍റെ കത്ത് ലഭിച്ചത്. ചാവിയെന്ന യുവാവിനെ 18 വയസുള്ളപ്പോഴാണ് കാണാതായത്. ചാവിക്ക് മനസികസ്ഥാസ്ഥ്യമുള്ളതായി കുടുംബം പറയുന്നു.
മകനെ കാണാതായതോടെ പൊലീസിൽ പരാതി നൽകിയതിന് പുറമെ കുടുംബാംഗങ്ങൾ സ്വന്തം നിലയ്ക്കും അന്വേഷിച്ചു. ഒടുവിൽ കണ്ടെത്താതായതോടെ മരിച്ചെന്നു കരുതി. കഴിഞ്ഞ ദിവസം പൊലീസ് അപ്രതീക്ഷിതമായി കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും ചാവിയെന്നു പേരുള്ളയാൾ പാകിസ്ഥാനിലെ ജയിലിൽ ഉണ്ടെന്ന് അറിയുകയും ചെയ്‌തു.
എങ്ങനെ മകൻ അതിർത്തിക്കപ്പുറത്തു എത്തിയതെന്ന് കുടുംബാംഗങ്ങൾക്ക് നിശ്ചയമില്ല. ഉടനെ തന്നെ ചാവിയെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നിവേദനം നൽകി.. എത്രയും വേഗം മകനെ കാണാനുള്ള സന്തോഷത്തിലാണ് കുടുംബം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മൂന്ന് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് ഒമിക്രോൺ
മുംബൈ: മൂന്ന് ഡോസ് വാക്‌സിൻ എടുത്ത 29കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എസിൽ നിന്നും മുംബൈയിലെത്തിയ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാളിൽ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ഫൈസർ വാക്‌സിന്‍റെ മൂന്ന് ഡോസുകൾ ഇയാൾ എടുത്തിരുന്നുവെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ ഒൻപതിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന്‍റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയക്കുകയായിരുന്നുവെന്നും ബിഎംസി വ്യക്തമാക്കി.
ഇയാളുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ മുംബൈയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. ഇതിൽ 13 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
രോഗികളിൽ ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി പറഞ്ഞു. മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടനിലെയും ഫ്രാൻസിലെയും നിലയിൽ രാജ്യത്തും വ്യാപനം ഉണ്ടായാൽ പ്രതിദിന കേസുകൾ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസർക്കാരിന്‍റെ കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ മുന്നറിയിപ്പ് നൽകി.
Post A Comment: