കോഴിക്കോട്: അയൽവാസിയായ യുവാവ് പെട്രൊൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയൽ മാനോജിന്‍റെ മകൾ കൃഷ്ണപ്രിയ (22)യാണ് മരിച്ചത്. വലിയമഠത്തിൽ മോഹനന്‍റെ മകൻ നന്ദകുമാർ (26) വെള്ളിയാഴ്ച രാവിലെ പത്തോടെ കൃഷ്ണപ്രിയയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
തുടർന്ന് സ്വയം തീ കൊളുത്തിയ ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചാണ് യുവതിയെ ഇയാൾ തീ കൊളുത്തിയത്. ഇയാളുടെ പ്രണയാഭ്യർഥന യുവതി നിരസിച്ചതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
പൊള്ളലേറ്റ കൃഷ്ണപ്രിയയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ വാനിറ്റി ബാഗും ചോറ്റുപാത്രവും, യുവാവിന്‍റെ മുണ്ടും സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു. പൊള്ളലേറ്റ ഇരുവരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മാറ്റിയിരുന്നു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്‌തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Post A Comment: