ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വർധന അനിയന്ത്രിതമായി തുടരുന്നു. ഇന്നലെ രാത്രിയിലും പെട്രൊളഇനു 87 പൈസയും ഡീസലിനു 84 പൈസയും എണ്ണ കമ്പനികൾ വർധിപ്പിച്ചു. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രൊളിന് 10 രൂപയോളവും ഡീസലിനു ഒൻപതര രൂപയോളവുമാണ് വർധിച്ചത്. മാര്‍ച്ച് 21 മുതല്‍ ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വിലയിൽ വർധനവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്ത് 115 രൂപയും കഴിഞ്ഞ് പെട്രോൾ ലിറ്ററിന്‍റെ വില കുതിക്കുകയാണ്. ഡീസല്‍ വിലയും 102 ലേക്കെത്തിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോളിന് 114 രൂപക്ക് മുകളിലും ഡീസലിന് നൂറ് രൂപക്ക് മുകളിലുമാകും. കോഴിക്കോടും സമാനമാണ് അവസ്ഥ.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: