www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1754) Mostreaded (1613) Crime (1373) National (1194) Entertainment (828) world (422) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഭാര്യയെ ടൗണിൽ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി

Share it:



ഇടുക്കി: ഭാര്യയെ ടൗണിൽ ഉപേക്ഷിച്ച ഭർത്താവ് ഫോൺ ഓഫ് ചെയ്‌ത് മുങ്ങി. ഇടുക്കി തൂക്കുപാലത്താണ് സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളാണ് മണിക്കൂറുകളോളം പ്രദേശവാസികളെ പരിഭ്രാന്തരാക്കിയത്. തൂക്കുപാലം ടൗണിനു സമീപത്തുള്ള തോട്ടത്തിലെ തൊഴിലാളികളായിരുന്നു ദമ്പതികൾ. രണ്ടാഴ്ച്ച മുമ്പാണ് ദമ്പതികൾ ഇവിടെ ജോലിക്കെത്തിയത്. വന്നതുമുതൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു.  

പോര് അസഹ്യമായതോടെ ബുധനാഴ്ച്ച രാവിലെ തോട്ടം ഉടമ ഇരുവരെയും തോട്ടത്തിൽ നിന്നും പുറത്താക്കി. ഇതിനു പിന്നാലെ തൂക്കുപാലം ടൗണിലെത്തിയ ഇരുവരും ഇവിടെ വച്ചും വഴക്കിട്ടു. ഇതിനിടെ ഭാര്യയെ വഴിയിൽ നിർത്തി ഭർത്താവ് മറ്റൊരു വാഹനത്തിൽ കയറി പോകുയായിരുന്നു. ഏറേ നേരമായിട്ടും ഭർത്താവിനെ കാണാതായതോടെ ഭാര്യ ഭയന്നു. 

ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം നെടുങ്കണ്ടം പൊലീസില്‍ അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനുവിന്‍റെ നിര്‍ദേശാനുസരണം വനിതാ പൊലീസ് അടക്കമുള്ള സംഘം തൂക്കുപാലത്തെത്തി യുവതിയെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. 

വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് യുവതിയുടെ അമ്മയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. യുവതിയെ കൂട്ടിക്കൊണ്ടുപോവാനായി എത്തുമെന്നാണ് അമ്മ പൊലീസിനെ അറിയിച്ചത്. ഇതോടെ യുവതിയെ നെടുങ്കണ്ടത്തെ തന്നെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം ഭർത്താവ് എവിടേക്ക് പോയെന്ന് കണ്ടെത്താനായിട്ടില്ല. ഇയാളുടെ ഫോൺ ഓഫ് ചെയ്‌തിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

മൂന്ന് വയസുകാരന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

പാലക്കാട്: കിടപ്പുമുറിയിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും സൂചനകളുണ്ട്. പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം നടന്നത്. എലപ്പുള്ളു മണിയേരി സ്വദേശി ഷമീറിന്‍റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്.

 കുട്ടി ആഹാരം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. 

ചൊവ്വാഴ്ച്ച പകൽ 9.30 ഓടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്. 

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആസിയ കുറ്റ സമ്മതം നടത്തിയതായിട്ടാണ് വിവരം. രാവിലെ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ നൽകിയെന്നും പിന്നെ കിടന്നുറങ്ങിയ കുട്ടി എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഈന്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്നും ആസിയ പറഞ്ഞിരുന്നു. 

കുട്ടിയുടെ കഴുത്തിൽ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്‌തു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങിയ ആസിയ ഉമ്മയുടെയും സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. 


Share it:

Idukki

Post A Comment: