
ഇടുക്കി: ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 17 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് 15 ലധികം ആളുകൾ. ഇടുക്കി തൊടുപുഴയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കേസിൽ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്.
വയറുവേദനയെ തുടർന്ന് 17 കാരി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പീഡന വിവരം പുറത്തു വരുന്നത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ പീഡന വിവരം കണ്ടെത്തിയത്.
പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കുമാരമംഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു ജോലി വാഗ്ദാനം ചെയ്‌ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു. പെൺകുട്ടി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂട്ടു പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: