ഇടുക്കി: തൊടുപുഴയിൽ 17കാരിയെ 15 ലേറെ പേർ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുഖ്യ പ്രതിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് സംശയം. കേസിൽ കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവടക്കം ആറ് പേരാണ് നിലവിൽ അറസ്റ്റിലായത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ഇതിൽ നാല് പേരെ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. വയറുവേദനായി പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് ക്രൂരമായ പീഡന വിവരം പുറത്തു വരുന്നത്. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്.
അഛൻ ഉപേക്ഷിച്ച് പോയതിനാൽ രോഗിയായ അമ്മ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്. ഈ ദയനീയാവസ്ഥ മുതലെടുത്താണ് ബേബി പെൺകുട്ടിയെ ചതിച്ചത്. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ബേബി പെൺകുട്ടിയെ പലർക്കും കാഴ്ച്ചവക്കുകയായിരുന്നു. ഇതിനെല്ലാം ഇയാൾ പണം വാങ്ങുകയും ചെയ്‌തു.
ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പല സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. ഒളിവിലുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവം പുറത്ത് പറഞ്ഞാൽ പെണ്‍കുട്ടിയേയും അമ്മയേയും കൊല്ലുമെന്നും ബേബി ഭീഷണപ്പെടുത്തിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
കേബിൾ കാർ കൂട്ടിയിടിച്ച് രണ്ട് മരണം
റാഞ്ചി: റോപ് വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. നിരവധി പേർക്ക് പരുക്കേറ്റു. ജാർഖണ്ഡിലെ ക്രികൂട് ഹിൽസിൽ ബാബ് ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപത്താണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഒട്ടേറെ പേർ കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
12 ക്യാബിനുകളിലായി 48 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷപെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രണ്ട് വ്യോമ സേനാ ഹെലി കോപ്റ്ററുകളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായി കരുതുന്നത്. അപകടത്തിനു പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലം വിട്ടതായിട്ടാണ് പി.ടി.ഐയുടെ റിപ്പോർട്ട്. ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ. 766 മീറ്റർ നീളമുള്ള റോപ് വേ 392 മീറ്റർ ഉയരത്തിലാണ്. 25 ക്യാബിനുകളാണുള്ളത്. ഒരു ക്യാമ്പിനിൽ നാല് പേർക്കാണ് കയറാൻ സാധിക്കുക.
Post A Comment: