www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1417) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

മാരക രതി വൈകൃതം; കേട്ടാൽ അറയ്ക്കുന്ന ക്രൂരത; മുഹമ്മദ് ഷാഫിയെന്ന കൊടും ക്രിമിനൽ

Share it:

about-muhamad-shafi


കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലിയുടെ ഞെട്ടലിലാണ് കേരളം. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘം പുറത്തു വിടുന്നത്. ഷാഫിയുടെ ക്രൂരതയുടെ കഥകൾ ഇവിടെ അവസാനിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ട്.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി കൊടുംക്രിമിനൽ മൈൻഡ് ഉണ്ടായിരുന്ന ആളാണെന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചോര കണ്ടാൽ ഭയമില്ലാത്ത ആളായിരുന്നു ഇയാൾ. അതിമാരകമായ രതി വൈകൃതങ്ങളായിരുന്നു ഇയാളുടെ മറ്റൊരു സ്വഭാവ സവിശേഷത. രണ്ട് വർഷം മുമ്പ് 75 വയസുള്ള വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തത് ഇതിന് ഉദാഹരണമാണ്. 

തിരുവല്ല ഇലന്തൂരിലെ വീട്ടിൽ നടന്ന രണ്ട് നരബലികളും മുഹമ്മദ് ഷാഫിയെന്ന കൊടും ക്രിമിനലിന്‍റെ ആസൂത്രണമായിരുന്നു. ആയുസ് വർധിപ്പിക്കുന്നതിനും ജീവിതത്തിൽ അഭിവൃദ്ധി നേടുന്നതിനുമാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും നരബലി അടക്കമുള്ള കൊടും ക്രൂരതകൾക്ക് നിന്നു കൊടുത്തത്. 

എന്നാൽ ഇത് മറയാക്കി തന്‍റെ രതി വൈകൃതങ്ങളും ക്രൂരതകളോടുള്ള അമിതാവേശവും യാഥാർഥ്യമാക്കുകയായിരുന്നു മുഹമ്മദ് ഷാഫി. ലൈലയോടായിരുന്നു ഷാഫി തന്‍റെ ആദ്യ വൈകൃതം പുറത്തെടുത്തത്. പ്രായമുള്ള സ്ത്രീകളോട് ലൈംഗിക താൽപര്യം തോന്നുന്ന പ്രകൃതമായിരുന്നു ഷാഫിയുടേത്. 

സിദ്ധൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഷാഫി ലൈലയെ ലൈംഗികമായി ഉപയോഗിക്കാനുള്ള പദ്ധതികളാണ് ആദ്യം പ്രായോഗികമാക്കിയത്. സിദ്ധനായ തന്നെ ലൈംകികമായി ലൈലയ്ക്ക് സംതൃപ്തിയിലെത്തിക്കാൻ കഴിഞ്ഞാൽ കൂടുതൽ ഐശ്വര്യം ഉണ്ടാകുമെന്ന് ഇയാൾ ഭഗവൽസിങ്ങിനെ വിശ്വസിപ്പിച്ചു. കാര്യം പറഞ്ഞതോടെ ലൈലയും ഇതിനു തയാറായി. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

പൂജയ്ക്കായി പ്രത്യേകം ഒരുക്കിയ മാന്ത്രിക കളങ്ങളുടെ സാനിധ്യത്തിൽ ലൈലയുമായി താൻ ലൈംഗിക ബന്ധത്തിലേർപ്പെടുമെന്നും ഇത് പ്രാർഥനയോടെ ഭഗവൽ സിങ് നോക്കി നിൽക്കണമെന്നുമായിരുന്നു ഇയാളുടെ അടുത്ത ആവശ്യം. ഐശ്വര്യ ലബ്ധിക്കായി കുടുംബം ഇതിനും തയാറായി. ലൈലയെ വിവസ്ത്രയാക്കി തന്‍റെ വൈകൃതങ്ങൾ ഓരോന്നായി തീർക്കുമ്പോൾ ഇത് കണ്ടുകൊണ്ട് ഭഗവൽ സിങ്ങും ഒപ്പമുണ്ടായിരുന്നു. 

റോസ്‌ലിയെയും പത്മയെയും നരബലിക്കായി എത്തിച്ചപ്പോഴും ഷാഫിയുടെ പെരുമാറ്റം അതിക്രൂരമായിരുന്നു. മാറിടം മുറിച്ചെടുത്തതോടെ സ്ത്രീകൾ പ്രാണനായി പിടയുമ്പോൾ ലൈലയെ കൊണ്ട് ഇവരുടെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി ഇത് ആസ്വദിക്കുകയായിരുന്നു ഷാഫി. സ്വകാര്യ ഭാഗത്തു നിന്നുള്ള രക്തം പാത്രത്തിൽ പിടിച്ചെടുക്കാനും മാറിടം അറുത്തുമാറ്റി സൂക്ഷിക്കാനും ഷാഫി നിർദേശം നൽകി. ലോകത്തിലെ തന്നെ ക്രിമിനൽ ചരിത്രത്തിൽ ഇത്തരം ഒരു സൈക്കോ ഉണ്ടോയെന്ന സംശയമാണ് അന്വേഷണ സംഘം മുന്നോട്ട് വയ്ക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

നരബലി; റോസ്‌ലിക്ക് ഇടുക്കി ബന്ധം 

ഇടുക്കി: ഇലന്തൂരിൽ നരബലിക്ക് ഇരയായി കൊല്ലപ്പെട്ട റോസ്‌ലിക്ക് ഇടുക്കി ബന്ധം. ആലപ്പുഴ സ്വദേശിനിയായ റോസ്‌ലിയെ വിവാഹം കഴിച്ചത് ഇടുക്കി കട്ടപ്പന സ്വദേശി സണ്ണിയായിരുന്നു. മഞ്ജു, സഞ്ജു എന്ന പേരിൽ രണ്ട് മക്കളും ഈ ബന്ധത്തിലുണ്ട്. 

എന്നാൽ പിന്നീട് സണ്ണിയും റോസ്‌ലിയും തമ്മിൽ കുടുംബ പ്രശ്‌നം ഉണ്ടായതോടെ റോസ്‌ലി വീടു വിട്ടു. ഇതിനിടെയാണ് പാലക്കാട് സ്വദേശിയായ സജീഷുമായി അടുപ്പത്തിലാകുന്നത്. സജീഷിനെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഇരുവരും ഒന്നിച്ചു താമസം തുടങ്ങി. എന്നാൽ മക്കൾ അപ്പോഴേക്കും മാറി താമസിച്ചിരുന്നു. സജീഷ് റോസ്‌ലിയെ ഉപദ്രവിച്ചിരുന്നതായി മകൾ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഇടുക്കിയിൽ നല്ല നിലയിൽ ജീവിച്ചിരുന്ന റോസ്‌ലി ബന്ധം പിരിഞ്ഞതോടെയാണ് സാമ്പത്തികമായും തകർന്നത്. സ്വന്തം വീട്ടിൽ നിന്നുള്ള സഹായങ്ങളും നിലച്ചതോടെ സ്വയം ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുകയായിരുന്നു. ഒപ്പം കൂടിയ സജീഷും ചൂഷണം ചെയ്‌തോടെയാണ് ഷാഫിയുടെ വലയിൽ റോസ്‌ലി വീഴുന്നത്. 

നീല ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ ലഭിക്കുമെന്ന് ഷാഫി പറഞ്ഞതോടെ ഇതിനു സമ്മതം മൂളുകയായിരുന്നു. വിവരം ആരോടും പറയരുതെന്ന് ഷാഫി ചട്ടം കെട്ടിയിരുന്നു. വല്ലപ്പോഴും ഫോൺ വിളിക്കാറുള്ള മകളോടോ, സജീഷിനോടെ റോസ്‌ലി ഈ വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്ന മകൾ മഞ്ജു സജീഷിനെ വിളിച്ച് അന്വേഷിക്കുകയും പിന്നീട് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 


Share it:

Crime

Mostreaded

Post A Comment: