കൊച്ചി: ആഭിചാരത്തിന്‍റെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊല ചെയ്‌തതിന്‍റെ ഞെട്ടലിലാണ് കേരളം. തിരുവല്ല ഇലന്തൂരിലാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്. മിസിങ് കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തു വരുന്നത്.
കാലടി സ്വദേശിനി റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ക്കു വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്. അധികം ബന്ധുക്കളില്ലാത്ത സ്ത്രീകളെയാണ് ഷാഫി നരബലിക്കായി തിരഞ്ഞതെന്നാണ് വിവരം.
ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്ക്കും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നതിനു വേണ്ടിയായിരുന്നു ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന റോസ്‌ലിനെയും പത്മയയെയും പണം വാഗ്ദാനം ചെയ്‌താണ് ഷാഫി കുരുതിക്കളത്തിലെത്തിച്ചത്.
കൊലപാതകത്തിനു തൊട്ടു മുമ്പു പോലും തങ്ങൾ കൊല്ലപ്പെടുകയാണെന്ന യാഥാർഥ്യം ഇവർ തിരിച്ചറിഞ്ഞിരുന്നില്ല. ഫെയ്‌സ് ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് ഷാഫി ഭഗവൽ സിങ്ങുമായി അടുപ്പത്തിലാകുന്നത്. പിന്നീട് അഭിവൃദ്ധി ഉണ്ടാകാൻ സഹായിക്കാമെന്ന വ്യാജേന അടുപ്പം സ്ഥാപിച്ചു. പെരുമ്പാവൂരിലെ സിദ്ധനായി സ്വയം വേഷമിട്ടു.
ഭഗവൽ സിങ്ങും ഭാര്യയും പണം മുടക്കുമെന്ന് ഉറപ്പായതോടെയാണ് ഷാഫി അടുത്ത പദ്ധതിയിലേക്ക് കടന്നത്. ഇതിനിടെ ലൈലയെ ഭഗവൽ സിങ്ങിന്‍റെ മുമ്പിൽ വച്ച് തന്നെ ഷാഫി ലൈംഗികമായും ഉപയോഗിച്ചു. സിനിമാകഥകളിൽ മാത്രം കണ്ടു ശീലിച്ച കാര്യങ്ങളായിരുന്നു പിന്നീട് നടന്നത്. നരബലിക്കുള്ള സ്ത്രീകളെ സ്വയം കണ്ടെത്തിയ ഷാഫി ഇവരെ ഭഗവൽസിങ്ങിന്‍റെ വീട്ടിലെത്തിച്ച് ക്രൂരമായി കൊലചെയ്യുകയായിരുന്നു.
കൊലപാതക വിവരം അയൽവാസികൾ പോലും അറിഞ്ഞില്ലെന്നതാണ് ഏറെ ഞെട്ടൽ ഉളവാക്കുന്നത്. കൊലപാതക ശേഷം സ്ത്രീകളുടെ ശരീരം വെട്ടിനുറുക്കി മറവു ചെയ്യുകയായിരുന്നു. ഈ ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഷാഫി സമാനമായി വേറെ നരബലി നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇത്ര ആസൂത്രിതമായി എങ്ങനെ കൊലപാതകം നടത്തിയെന്നതും പൊലീസിനെ ഞെട്ടിക്കുന്നതാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
കേരളത്തെ ഞെട്ടിച്ച് ഇരട്ട നരബലി
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് ഇരട്ട നരബലി. എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് തിരുവല്ലയിലെത്തിച്ച് ബലി നൽകിയത്. ആഭിചാര പൂജക്കായിരുന്നു ക്രൂരമായ കൊലപാതകമെന്നാണ് പുറത്തു വരുന്ന വിവരം. കാലടി സ്വദേശിനി റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ക്കു വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി.
കടവന്ത്ര സ്വദേശിനിയായ പുത്മയെ കാണാനില്ലെന്നു കാട്ടി പൊലീസിനു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ ചുരുൾ അഴിച്ചത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
എറണാകുളം ആര്‍ഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് സംശയം. ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റാണ് ഇതിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ റോസ്‌ലിന്‍ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവര്‍ മറ്റൂരില്‍ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്‌ലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്‌ലിനും സമാനമായ നിലയില്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.
Post A Comment: