കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതികൾ. കൊല്ലപ്പെട്ട റോസ്‌ലിയെ മൃഗീയമായി പീഡിപ്പിച്ചിരുന്നതായി പ്രതികൾ പൊലീസിനു മൊഴി നൽകി. കൈകാലുകൾ കെട്ടിയിട്ട ശേഷമായിരുന്നു റോസ്‌ലിയെ നരബലിക്കായി കൊലപ്പെടുത്താൻ മൂവർ സംഘം തയാറെടുത്തത്.
കത്തികൊണ്ട് റോസ്‌ലിയുടെ നഗ്ന ശരീരത്തിൽ മുഴുവൻ വരഞ്ഞതായും ഈ മുറിവുകളിൽ മസാല തേച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. ചിക്കൻ മസാലയും ഗ്രാമ്പുവും കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതമാണ് മുറിവുകളിൽ തേച്ചത്. മൂന്നു പ്രതികളും മാറി മാറി മസാല മുറിവുകളിൽ തേച്ചു പിടിപ്പിച്ചു. ഈ സമയം റോസ്‌ലി വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചെന്നും കേസിലെ മുഖ്യ പ്രതി ഷാഫി പറഞ്ഞു.
ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഷാഫി ഭഗവൽ സിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നു. ഇതിനിടെ റോസ്‌ലി അബോധാവസ്ഥയിലായി. ഇതിനു ശേഷമാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മാറിടം മുറിച്ചെടുത്ത് സൂക്ഷിച്ചു. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
കട്ടപ്പനയിൽ റിട്ട. എസ്.ഐയുടെ വീട്ടിൽ വമ്പൻ ചീട്ടുകളി
ഇടുക്കി: റിട്ട. എസ്.ഐയുടെ വീട്ടിൽ നടന്ന വൻ ചീട്ടുകളി, ലഹരി സംഘം പിടിയിൽ. ഇടുക്കി കട്ടപ്പനയിലാണ് വമ്പൻമാരുടെ സംഘം കുടുങ്ങിയത്. കട്ടപ്പന ടി.ബി ജംക്ഷനിലുള്ള റിട്ട. പൊലീസ് സബ് ഇൻസ്പെക്റ്റർ ദേവസ്യയുടെ വീടിനു മുകളിലത്തെ നിലയിലാണ് വൻ ചീട്ടുകളി സംഘം പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ റെയിഡ് നടത്തിയത്.
ദേവസി തന്‍റെ വീടിന്‍റെ മുകൾ നില ചീട്ടുകളിക്കായി വിട്ടു നൽകിയിരിക്കുകയായിരുന്നു. റെയിഡിൽ 10 അംഗ സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് കളിക്കാൻ ഉപയോഗിച്ച 21,480 രൂപയും ചീട്ടുകളും പിടിച്ചെടുത്തു.
വീട്ടിൽ നിന്നും ഉണക്ക കഞ്ചാവും പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന എസ്.ഐ. ദിലീപ് കുമാർ, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ പ്രശാന്ത് മാത്യു, വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post A Comment: