കോഴിക്കോട്: 18 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ്- ബിന്ദു ദമ്പതികളുടെ മകൻ സായൂത് ലാലിന്‍റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തലേ ദിവസം സഹോദരനൊപ്പം ഭക്ഷണം കഴിച്ച് ഒന്നിച്ച് കടന്നുറങ്ങിയതാണ്. വീട്ടിൽ യാതൊരു വിധ പ്രശ്നങ്ങളോ, ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.
എന്നാല്‍, എന്താണ് മരണ കാരണമെന്ന് ഇതുവരെ കുടുംബത്തിന് വ്യക്തമായിട്ടില്ലെന്നും പിതാവിന്‍റെ സഹോദരൻ കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മരണത്തിൽ കുടുംബത്തിന് സംശയമുണ്ടെന്നും, സുഹൃത്തുക്കൾ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്നും സായൂജിന്‍റെ കുടുംബം പരാതിയില്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
കട്ടപ്പനയിൽ റിട്ട. എസ്.ഐയുടെ വീട്ടിൽ വമ്പൻ ചീട്ടുകളി
ഇടുക്കി: റിട്ട. എസ്.ഐയുടെ വീട്ടിൽ നടന്ന വൻ ചീട്ടുകളി, ലഹരി സംഘം പിടിയിൽ. ഇടുക്കി കട്ടപ്പനയിലാണ് വമ്പൻമാരുടെ സംഘം കുടുങ്ങിയത്. കട്ടപ്പന ടി.ബി ജംക്ഷനിലുള്ള റിട്ട. പൊലീസ് സബ് ഇൻസ്പെക്റ്റർ ദേവസ്യയുടെ വീടിനു മുകളിലത്തെ നിലയിലാണ് വൻ ചീട്ടുകളി സംഘം പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ റെയിഡ് നടത്തിയത്.
ദേവസി തന്‍റെ വീടിന്‍റെ മുകൾ നില ചീട്ടുകളിക്കായി വിട്ടു നൽകിയിരിക്കുകയായിരുന്നു. റെയിഡിൽ 10 അംഗ സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് കളിക്കാൻ ഉപയോഗിച്ച 21,480 രൂപയും ചീട്ടുകളും പിടിച്ചെടുത്തു.
വീട്ടിൽ നിന്നും ഉണക്ക കഞ്ചാവും പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന എസ്.ഐ. ദിലീപ് കുമാർ, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ പ്രശാന്ത് മാത്യു, വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post A Comment: