ഇടുക്കി: മുൻ വൈരാഗ്യത്തെ തുടർന്ന് കൊട്ടേഷൻ നൽകി യുവാവിന്‍റെ കാല് തല്ലിയൊടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കുമളി ചക്കുപള്ളം സ്വദേശികളായ ഒട്ടകത്തലമേട് പാറയ്ക്കൽ കിരൺ ജോൺ ജോസഫ് (34) കുങ്കിരിപ്പെട്ടി വരയന്നുർ ലൈജു ഉലഹന്നാൻ (30), മാരുതിപ്പടി ഭാഗത്ത് കരിമാലൂർ അരുൺ പ്രകാശ് (24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയായ ചക്കുപള്ളം മേനോൻമെട്ട് കോട്ടക്കൽ കെ.സി. സൈമൺ (51) നേരത്തെ അറസ്റ്റിലായിരുന്നു.
2020 ഓഗസ്റ്റ് 24 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചക്കുപള്ളം അഞ്ചാം മൈലിൽ അമ്പലത്തിങ്കൽ പ്രിൻസ് തോമസിന്‍റെ കാലാണ് പ്രതികൾ തല്ലി ഒടിച്ചത്. മുഖ്യ പ്രതി സൈമനും പ്രിൻസും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. വൈരാഗ്യം തീർക്കാൻ സൈമൻ പ്രിൻസിനെതിരെ മറ്റു പ്രതികൾക്ക് കൊട്ടേഷൻ കൊടുക്കുകയായിരുന്നു.
തുടർന്ന് സംഘം യുവാവിനെ ആക്രമിച്ച് കാൽ തല്ലിയൊടിച്ചു. എന്നാൽ ആക്രമണ സമയത്ത് ഹെൽമറ്റും മാസ്‌കും ധരിച്ചതിനാൽ പ്രതികൾ ആരൊക്കെയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കേസിൽ അന്വേഷണം നടത്തി വന്ന പൊലീസ് സൈമനെ അറസ്റ്റ് ചെയ്‌തതോടെയാണ് കൊട്ടേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുന്നത്. സർക്കിൾ ഇൻസ്പക്റ്റർ ജോബിൻ ആന്‍റണി നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച ബൈക്കും ഹെൽമറ്റും ആക്രമണത്തിനുപയോഗിച്ച കമ്പി വടികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവാവിനു പരുക്ക്
ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരുക്ക്. നെടുങ്കണ്ടം മുല്ലശേരി ജിൻസ് മാത്യു (23) വിനാണ് അപകടത്തിൽ തുടയെല്ല് ഒടിഞ്ഞു പരുക്കേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജാക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഷൂബര്‍ട്ട് ഓടിച്ചിരുന്ന കാറാണ് അപകമുണ്ടാക്കിയത്.
ചൊവ്വാഴ്ച രാത്രി 7.30 ഓടെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് മുമ്പില്‍ കുമളി - മൂന്നാര്‍ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. നെടുങ്കണ്ടത്തെ സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ സൂപ്പര്‍ വൈസറാണ് ജിന്‍സ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഓഫിസില്‍ നിന്നും ഇറങ്ങിയതായിരുന്നു ഇയാള്‍. സുഹൃത്തായ ജേക്കബും ബൈക്കിലുണ്ടായിരുന്നു. ഏകദേശം 100 മീറ്റര്‍ യാത്രചെയ്തപ്പോഴാണ് തെറ്റായ ദിശയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ജേക്കബിനും പരുക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ അശ്രദ്ധമായി വാഹനം ഓടിക്കല്‍, പരുക്കേല്‍പ്പിക്കല്‍, അപകടം വരുത്തല്‍ എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Post A Comment: