കോലാപൂർ: ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം നടന്നിരിക്കുന്നത്. പട്ടിയെയും പശുവിനെയും പീഡിപ്പിച്ച സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഉടുമ്പിനെ പീഡിപ്പിച്ച സംഭവം ആദ്യമാണെന്നാണ് റിപ്പോർട്ടുകൾ.
കോലാപൂരിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്‍റെ ഉൾവനത്തിലാണ് സംഭവം നടന്നത്. വേട്ടയാടാനായി നാടൻ തോക്കുകളുമായി വനത്തിൽ പ്രവേശിച്ചവരാണ് പ്രതികൾ. ഉടുമ്പിനെ പിടികൂടിയ പ്രതികൾ ഇതിനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടെയാണ് ഉടുമ്പ് ചത്തത്.
മാർച്ച് 31ന് സംഘം തോക്കുമായി വനത്തിനുള്ളിലേക്ക് കടക്കുന്ന സിസി ടി.വി. ദൃശ്യങ്ങൾ വനം വകുപ്പിനു ലഭിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് വേട്ടക്കാരായ പ്രതികളിലേക്ക് അന്വേഷണം നീണ്ടത്. ഇതിനിടെ സംഘത്തിലെ ഒരാളെ അടുത്തുള്ള ഗ്രാമത്തിൽ നിന്നും പിടികൂടി. കടുവാ സങ്കേതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹവിറ്റ് ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
തുടർന്ന് മറ്റു രണ്ടുപേരെ കുറിച്ചുള്ള വിവരങ്ങളും ഇയാളിൽ നിന്നും ലഭിക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന തോക്കിനു ലൈസൻസ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രത്ന ഗിരി സ്വദേശികളാണ് കേസിലെ മറ്റു രണ്ടു പ്രതികൾ. ഇവരുടെ മൊബൈൽ ഫോണിൽ ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ബംഗാൾ മോണിറ്റർ ലിസാർഡ് എന്നറിയപ്പെടുന്ന വ്യത്യസ്ത വിഭാഗത്തിൽ പെടുന്ന ഉടുമ്പിനെയാണ് ഇവർ പീഡിപ്പിച്ചു കൊന്നത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
മൂന്ന് വയസുകാരന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
പാലക്കാട്: കിടപ്പുമുറിയിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും സൂചനകളുണ്ട്. പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം നടന്നത്. എലപ്പുള്ളു മണിയേരി സ്വദേശി ഷമീറിന്‍റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്.
കുട്ടി ആഹാരം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്.
ചൊവ്വാഴ്ച്ച പകൽ 9.30 ഓടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആസിയ കുറ്റ സമ്മതം നടത്തിയതായിട്ടാണ് വിവരം. രാവിലെ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ നൽകിയെന്നും പിന്നെ കിടന്നുറങ്ങിയ കുട്ടി എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഈന്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്നും ആസിയ പറഞ്ഞിരുന്നു.
കുട്ടിയുടെ കഴുത്തിൽ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്‌തു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങിയ ആസിയ ഉമ്മയുടെയും സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നത്.
Post A Comment: