ന്യൂയോർക്ക്: വനിതാ സഹയാത്രിക നോക്കി നിൽക്കെ വിമാനത്തിനുള്ളിൽ സ്വയം ഭോഗം ചെയ്‌ത യാത്രക്കാരൻ അറസ്റ്റിൽ. അന്‍റോണിയോ ഷെറദ് മക്ഗാരിറ്റിയെന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സൗത്ത് വെസ്റ്റ് എയർലൈൻസിന്‍റെ 3814 വിമാനത്തിലായിരുന്നു സംഭവം നടന്നത്. ഏപ്രിൽ രണ്ടിന് അമേരിക്കയിലെ സിയാറ്റിലിൽ നിന്നും അറിസോണയിലെ ഫീനിക്‌സിലേക്ക് പറന്ന വിമാനത്തിനുള്ളിൽ വച്ചായിരുന്നു യുവാവിന്‍റെ പരാക്രമം.
വിമാനത്തിലെ 11 എഫ് സീറ്റിലായിരുന്നു ഇയാളുടെ സ്ഥാനം. തൊട്ടടുത്ത സീറ്റിൽ ഒരു യുവതിയായിരുന്നു ഇരുന്നിരുന്നത്. വിമാനം പറന്നുയർന്നതോടെ താൻ സ്വയം ഭോഗം ചെയ്യാൻ പോകുകയാണെന്നും എതിർപ്പുണ്ടോയെന്നും ഇയാൾ യുവതിയോട് ചോദിച്ചു. എതിർപ്പില്ലെന്ന് യുവതി പറഞ്ഞെങ്കിലും ഇയാളുടെ പ്രവൃത്തി അസഹ്യമായിരുന്നുവെന്ന് യുവതി പറഞ്ഞു.
നാല് വട്ടമാണ് ഇയാൾ സ്വയം ഭോഗം ചെയ്‌തത്. ഇതോടെ യുവതി മൊബൈൽ ഫോണിൽ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ഇയാൾ പിന്നീട് ഉറങ്ങിയപ്പോൾ ഈ ദൃശ്യങ്ങൾ വിമാനത്തിലെ ജീവനക്കാരെ കാണിക്കുകയും ചെയ്‌തു. സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടൊവുമെന്ന് താന്‍ കരുതിയില്ലെന്നും ഇതൊരു സാധാരണ കാര്യമാണ് എന്നുമായിരുന്നു ഇയാളുടെ പൊലീസിനോടുള്ള പ്രതികരണം. ഇയാള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയതായി കോടതി രേഖകള്‍ ഉദ്ധരിച്ച് ഫോക്‌സ് ഫൈവ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനം ഫീനിക്‌സ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പൊലീസ് വിമാന ജീവനക്കാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് സഹയാത്രികയെ പൊലീസ് ചോദ്യം ചെയ്യുകയും ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഇവര്‍ പൊലീസിന് കൈമാറുകയും ചെയ്തു. അതിനുശേഷം സംഭവത്തില്‍ തനിക്കുള്ള പരാതിയും ഇവര്‍ എഴുതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനുശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സഹയാത്രികയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്നു കരുതിയിരുന്നില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയത്. സഹയാത്രിക തന്‍റെ സ്വയംഭോഗം ആസ്വദിച്ചിരുന്നു എന്നാണ് തന്‍റെ ധാരണയെന്നും ഇയാള്‍ മൊഴി നല്‍കി. പൊതുസ്ഥലത്തുവെച്ച് ആഭാസകരമായ പ്രവൃത്തികള്‍ നടത്തിയടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
കാറിടിച്ചു വീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
ഇടുക്കി: ഗാനമേളക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാക്കളെ കാറിടിച്ചു വീഴ്‌ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തു. നെടുങ്കണ്ടം കട്ടേക്കാനം വൈശ്യംപറമ്പിൽ സജു (36), ചക്കക്കാനത്തിൽ സുബാഷ് (35), കോമ്പമുക്ക് ബ്ലോക്ക് നമ്പർ 805-ൽ ശ്യാംകുമാർ (32) എന്നിവരെയാണ് കമ്പംമെട്ട് സി.ഐ. വി.എസ്. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ കൂട്ടാറിലാണ് സംഭവം നടന്നത്. കൂട്ടാർ ചെമ്പകക്കാട്ട് അഖിലി (22) നാണ് നെഞ്ചിൽ കുത്തേറ്റത്. അഖിലിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നെടുമ്പള്ളിൽ അരുണിന് കമ്പിവടികൊണ്ട് മർദനമേറ്റിരുന്നു. കേസിൽ സജുവാണ് ഒന്നാം പ്രതി. യുവാക്കളെ കാറിടിപ്പിച്ചതും അഖിലിനെ കുത്തി പരിക്കേൽപ്പിച്ചതും സജുവാണെന്നാണ് യുവാക്കളുടെ മൊഴി. സജുവിനൊപ്പം സുബാഷും, ശ്യാംകുമാറും കാറിലുണ്ടായിരുന്നു. യുവാക്കളെ മർദിക്കാൻ ഇവരും സഹായിച്ചതായി പൊലീസ് പറഞ്ഞു.
യുവാവിനെ കുത്താൻ ഉപയോഗിച്ച കത്തിയും, പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചേലമൂട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച ഞായറാഴ്ച രാത്രി ഗാനമേള നടന്നിരുന്നു. അഖിലും സുഹൃത്തുക്കളായ അരുൺ, അരവിന്ദ്, വിഷ്ണു എന്നിവർ ഗാനമേള കേൾക്കാനായി എത്തിയിരുന്നു. ഗാനമേള നടക്കുന്ന സ്ഥലത്തുവെച്ച് സജുവും, യുവാക്കളുമായി വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തർക്കം ഉണ്ടായതോടെ യുവാക്കളോട് വീട്ടിൽ പോകാൻ പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതേത്തുടർന്ന് ഒരു ബൈക്കിലും സ്‌കൂട്ടറിലുമായി യുവാക്കൾ മടങ്ങി. പിന്നാലെ കാറിലെത്തിയ സജു കൂട്ടാറിൽ കരുണാപുരം പഞ്ചായത്ത് ഓഫീസിന് സമീപം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഖിലിനെയും അരുണിനെയും ഇടിച്ച് വീഴ്ത്തി. തുടർന്ന് വാഹനത്തിന് പുറത്തിറങ്ങിയ സജു അഖിലിന്റെ ഇടത് നെഞ്ചിൽ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
രണ്ട് വർഷം മുമ്പ് കൂട്ടാർ എസ്.എൻ.ഡി.പി.ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടയിലും യുവാക്കളും സജുവുമായി തർക്കമുണ്ടായിരുന്നതായും, സജുവിന് മർദനമേറ്റിരുന്നതായും പൊലീസ് പറഞ്ഞു. ഈ വൈര്യാഗ്യത്തിലാണ് സജു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.
Post A Comment: