ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌ത അധ്യാപികയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച കാമുകനും അറസ്റ്റിൽ. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. ഇവിടുത്തെ സർക്കാർ സ്‌കൂളിലെ അധ്യാപികയായ 42 കാരിയും കാമുകനുമാണ് അറസ്റ്റിലായിരിക്കുന്നത്. 16 വയസുള്ള മൂന്ന് ആൺകുട്ടികളെയാണ് ഇവർ ലൈംഗികമായി ചൂഷണം ചെയ്‌തത്.
ലോക് ഡൗൺ സമയത്ത് അധ്യാപിക അയൽവാസികളായ വിദ്യാർഥികൾക്ക് വീട്ടിൽ ട്യൂഷനെടുത്തിരുന്നു. ഇതിനിടെയാണ് കുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ലൈംഗിക ചൂഷണം നടന്നത്. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന അധ്യാപികയ്ക്ക് 39 കാരനായ ഒരു വ്യാപാരിയുമായി പ്രണയവുമുണ്ടായിരുന്നു.
കാമുകി വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയ വ്യാപാരി ഇവർ തമ്മിൽ ബന്ധപ്പെടുന്ന ദൃശ്യങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് ഇത് കാട്ടി ഭീഷണിപ്പെടുത്തി കൂടുതൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്‌തു.
കുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയുടെ ലൈംഗിക ചൂഷണത്തെകുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. തുടർന്ന് അധ്യാപികയെയും കാമുകനെയും പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു. അശ്ലീല ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതായി വ്യാപാരി സമ്മതിച്ചിട്ടുണ്ട്. അതേസമയം വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
എട്ട് വയസുകാരനെ 13 കാരൻ കല്ലിനിടിച്ച് കൊന്നു
ന്യൂഡെൽഹി: 13 വയസുകാരൻ എട്ട് വയസുകാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കല്ലുകൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയായിരുന്നു കൊലപാതകം. ഡെൽഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങൾ മുമ്പ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായിരുന്നു.
അമ്മയുടെ പണം നഷ്‌ടമായതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക് കാരണമായത്. പണം നഷ്‌ടപ്പെട്ട സംഭവത്തിൽ എട്ടു വയസുകാരൻ കൂട്ടുകാരനെ കുറ്റപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ എട്ട് വയസുകാരനെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ 13 കാരൻ കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചമുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂട്ടുകാരനായ 13 കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലുകൊണ്ട് ഇടിച്ചു കൊന്നെന്നും മരണം ഉറപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും 13 കാരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Post A Comment: